വീണ്ടും ബട്‌ലര്‍ഷോ; അവസാന രണ്ട് ഓവറില്‍ തകര്‍പ്പനടി; ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 170 റണ്‍സ്

അവസാന രണ്ട് ഓവറുകളിലെ തകര്‍പ്പനടിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ജോസ് ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്‌മെയറും
ജോസ് ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്‌മെയറും
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയലക്ഷ്യം 170 റണ്‍സ്. അവസാന രണ്ട് ഓവറുകളിലെ തകര്‍പ്പനടിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്.

ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. പൊതുവെ തകര്‍ത്തടിക്കുന്ന ബട്!ലറിന് അതേ മികവു പുറത്തെടുക്കാനായില്ലെങ്കിലും അവസാന ഓവറുകളിലെ ബാറ്റിങ് വെടിക്കെട്ട് സഹിതം 47 പന്തില്‍ നേടിയത് 70 റണ്‍സ്. ആറു സിക്‌സറുകള്‍ സഹിതമാണ് ബട്‌ലര്‍ 70 റണ്‍സെടുത്തത്.

ദേവ്ദത്ത് പടിക്കല്‍ 37 റണ്‍സെടുത്തും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പുറത്താകാതെ 42 റണ്‍സെടുത്തും ബട്‌ലറിന് പിന്തുണ നല്‍കി. 20 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതമാണ് പടിക്കല്‍ 37 റണ്‍സെടുത്തത്. 31 പന്തുകള്‍ നേരിട്ട ഹെറ്റ്‌മെയര്‍ നാലു ഫോറും രണ്ടു സിക്‌സും കണ്ടെത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ആറു പന്തില്‍ നാല്), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (എട്ടു പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി. 

ബാംഗ്ലൂരിനായി നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലി, നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അതേസമയം, നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ആകാശ് ദീപ്, നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജ് എന്നിവര്‍ നിരാശപ്പെടുത്തി.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com