'തല' ഇല്ലാതെ സിഎസ്‌കെ; ധോനിക്ക് പരിക്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി
ms dhoni intraining
MS Dhonix
Updated on
1 min read

ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി. വെറ്ററന്‍ ഇതിഹാസവും മുന്‍ നായകനുമായ എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ധോനിക്ക് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരും.

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ധോനിയുടെ അസാന്നിധ്യം വ്യക്തമാക്കിയത്. പരിക്കേറ്റതിനാല്‍ ധോനിക്ക് രണ്ടാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നു സിഎസ്‌കെ വ്യക്തമാക്കി. 'ധോനി ഇപ്പോൾ കാലിനേറ്റ പരിക്കിന് ചികിത്സയിലാണ്. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകൾ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്'- സിഎസ്കെ കുറിച്ചു.

പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ധോനിയുടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടി. കാല്‍മുട്ടിനു നിരന്തരമായ വേദനകളടക്കമുള്ള പ്രശ്‌നങ്ങള്‍ 44കാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

ms dhoni intraining
ഇന്ന് കൊടിയേറ്റം! 'ഐപിഎൽ പൂരം' തുടങ്ങുന്നു

ധോനി തുടക്കത്തിലെ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്നു വ്യക്തമായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. താരത്തെ 18 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ചെന്നൈ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ആറാം സ്ഥാനത്ത് ധോനിയുണ്ട്. ഐപിഎല്ലില്‍ 278 മത്സരങ്ങളില്‍ നിന്നു 5439 റണ്‍സാണ് അദ്ദേഹം നേടിയത്. 242 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്താണ് ഇത്രയും റണ്‍സ്. 24 അര്‍ധ സെഞ്ച്വറികളും തല ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഈ മാസം 30നു ഗുവാഹത്തിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ പോരാട്ടം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

ms dhoni intraining
ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!
Summary

PL 2026, MS Dhoni; CSK released a statement confirming the development

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com