'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ )

സംഭവത്തിന് പിന്നാലെ ടീമിലെ താരങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
Ishan Kishan
Ishan Kishan Laughs Off Zeeshan Ansari’s Fiery Send-Off in SRH Practice MatchSpecial arrangement
Updated on
1 min read

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ പരിശീലന മത്സരത്തിനിടെ താരങ്ങൾ തമ്മിൽ വാക്കേറ്റം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷനും യുവ ലെഗ് സ്പിന്നർ അൻസാരിയും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ടീമിലെ താരങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Ishan Kishan
ഐപിഎല്ലിൽ ഇല്ല, പിഎസ്എല്ലിൽ പങ്കെടുക്കാൻ അനുമതിയില്ല?; ബംഗ്ലാദേശ് താരങ്ങൾക്ക് തിരിച്ചടി

പരിശീലന മത്സരത്തിൽ അൻസാരിയുടെ ഓവറിൽ രണ്ട് സിക്‌സറും രണ്ട് ഫോറും അടിച്ച് ഇഷാൻ കിഷൻ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തത്. എന്നാൽ അൻസാരി എറിഞ്ഞ അഞ്ചാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് നീട്ടിയടിക്കാൻ ഇഷാൻ ശ്രമം നടത്തിയിരുന്നു.

എന്നാൽ കൃത്യമായി കണക്റ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ ആ ബൗൾ ക്യാച്ച് ആയി മാറി. ഇതിൽ നിരാശനായ ഇഷാൻ ക്രീസിൽ തന്നെ നിന്നു. ഈ സമയത്താണ് അൻസാരി ഇഷാനോട് ദേഷ്യപ്പെടുകയും പുറത്തേക്ക് പോകൂ എന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തു.

Ishan Kishan
വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

എന്നാൽ അൻസാരിയുടെ ഈ പെരുമാറ്റത്തെ ചിരിയോടെയാണ് ഇഷാൻ നേരിട്ടത്. തുടർന്ന് താരം മൈതാനം വിടുകയും ചെയ്തു. ക്ലബ്ബിലെ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് ടീമിനെ സംബന്ധിച്ച് അത്ര നല്ലതാണെന്നാണ് ആരാധകരും പറയുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ നിർണായക പങ്കുവഹിച്ച താരമാണ് ഇഷാൻ കിഷൻ.

ലോകകപ്പ് ടൂർണമെന്റിലെ 9 മത്സരങ്ങളിൽ നിന്ന് താരം 317 റൺസ് നേടിയിരുന്നു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന താരമാണ് ഇഷാൻ. ടി20 ലോകകപ്പിലെ ഫോം താരം തുടർന്നാൽ ടീമിന് മികച്ച സ്കോർ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Summary

Ishan Kishan Laughs Off Zeeshan Ansari’s Fiery Send-Off in SRH Practice Match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com