ഏരീസ് കൊല്ലം കിരീടം നിലനിര്‍ത്തുമോ? കൊച്ചി ബ്ലൂടൈഗേഴ്‌സ് വച്ചത് 182 റണ്‍സ് ലക്ഷ്യം

കൊച്ചിയെ രക്ഷിച്ചത് വിനൂപും ആല്‍ഫിയും
Kollam captain Sachin Baby and Kochi captain Saly Samson with the KCL trophy
കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയും കൊച്ചി ക്യാപ്റ്റൻ സാലിയും കെസിഎൽ ട്രോഫിയുമായി (KCL Final)x
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് താണ്ടേണ്ടത് 182 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എടുത്തത് 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്.

ടോസ് നേടി ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ അതിവേഗ തുടക്കമാണ് കൊച്ചിക്കു നല്‍കിയത്. എന്നാല്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായത് തിരിച്ചടിയായി. പിന്നീട് ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കൊച്ചിയെ നയിച്ചത്.

Kollam captain Sachin Baby and Kochi captain Saly Samson with the KCL trophy
2 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളും; പ്രോട്ടീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്

വിനൂപ് മനോഹരന്‍ 30 പന്തില്‍ 4 സിക്‌സും 9 ഫോറും സഹിതം 70 റണ്‍സടിച്ചു. ആല്‍ഫി പുറത്താകാതെ 25 പന്തില്‍ 47 റണ്‍സും കണ്ടെത്തി. താരം 5 ഫോറും 3 സിക്‌സും പറത്തി.

ഏരീസ് കൊല്ലത്തിനായി പവന്‍ രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമല്‍, വിജയ് വിശ്വനാഥ്, എസ് അഖില്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.

Kollam captain Sachin Baby and Kochi captain Saly Samson with the KCL trophy
രോഹിത് തെറിക്കും, ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍?
Summary

KCL Final: Batting first, Kochi Blue Tigers scored 181 runs for the loss of 8 wickets in the stipulated overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com