ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്‌സ്‌വെല്ലിനെ ഒഴിവാക്കി പഞ്ചാബ്

മതീഷ് പതിരനയെ സിഎസ്‌കെയും വെങ്കടേഷ് അയ്യരെ കൊല്‍ക്കത്തയും റിലീസ് ചെയ്തു
KKR release Andre Russell
Andre Russell x
Updated on
2 min read

കൊല്‍ക്കത്ത: ഐപിഎല്‍ താരങ്ങളെ റിലീസ് ചെയ്യുന്നതിന്റെയും നിലനിർത്തുന്നതിന്റെയും അവസാന ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 10 സീസണുകളിലായി ടീമിന്റെ അവിഭാജ്യ ഘടകമായി നിന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ അവര്‍ ഇത്തവണ നിലനിര്‍ത്തിയില്ല.

2020ല്‍ സിഇഒ വെങ്കി മൈസൂര്‍ റസ്സല്‍ വിരമിക്കുന്നതു വരെ കെകെആറിലുണ്ടാകുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്തവണ അവര്‍ തങ്ങളുടെ കരിസ്മാറ്റിക്ക് ഓള്‍ റൗണ്ടറുമായി വഴിപിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 12 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ താരത്തെ അവര്‍ നിലനിര്‍ത്തിയത്. കൊല്‍ക്കത്തയുടെ കിരീട വിജയങ്ങളില്‍ വലിയ പങ്കുവഹിച്ച താരമായിരുന്നു റസ്സല്‍.

വെങ്കടേഷ് അയ്യര്‍

23.75 കോടിയ്ക്ക് കഴിഞ്ഞ സീസണില്‍ ടീമിലേക്ക് ലേലത്തിലൂടെ തിരിച്ചെത്തിച്ച വെങ്കടേഷ് അയ്യരേയും കെകെആര്‍ ഇത്തവണ നിലനിര്‍ത്തിയില്ല. ആന്റിച് നോര്‍ക്യെ, ക്വിന്റന്‍ ഡി കോക്ക് അടക്കമുള്ള താരങ്ങളേയും ടീം റിലീസ് ചെയ്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പഞ്ചാബ് കിങ്‌സ് ഇത്തവണ നിലനിര്‍ത്തിയില്ല എന്നതും ശ്രദ്ധേയ നീക്കമായി. കഴിഞ്ഞ സീസണില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ പഞ്ചാബ് തിരികെ ടീമിലെത്തിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെയാണ് ഇത്തവണ ഒഴിവാക്കിയത്.

മതീഷ പതിരന

ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയെ റിലീസ് ചെയ്തു. രവീന്ദ്ര ജഡേജയേയും സാം കറനേയും വിട്ടുകൊടുത്തു രാജസ്ഥാനില്‍ നിന്നു മലയാളി താരം സഞ്ജു സാംസണെ എത്തിച്ച ചെന്നൈ പിന്നാലെയാണ് ലങ്കന്‍ യുവ പേസറെ കൈവിട്ടത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ബാറ്റര്‍ രചിന്‍ രവീന്ദ്രയേയും സിഎസ്‌കെ ഇത്തവണ നിലനിര്‍ത്തിയില്ല.

KKR release Andre Russell
10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ‍‍ഡ‍ൽഹിക്ക് നൽകി രാജസ്ഥാൻ

സച്ചിന്‍ ബേബി

മലയാളി താരം സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ നിലനിര്‍ത്തയില്ല. മുഹമ്മദ് ഷമി, ആദം സാംപ അടക്കമുള്ള താരങ്ങളേയും ടീം ഇത്തവണ കൈവിട്ടു. ഇതില്‍ ഷമിയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു എസ്ആര്‍എച് കൈമാറി.

രവി ബിഷ്‌ണോയ്, ഡേവിഡ് മില്ലര്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടക്കം മുതല്‍ ടീമിലുണ്ടായിരുന്ന സ്പിന്നര്‍ രവി ബിഷ്‌ണോയിയെ ഒഴിവാക്കി. ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഹാര്‍ഡ് ഹിറ്റര്‍ ഡേവിഡ് മില്ലറേയും നിലനിര്‍ത്തിയില്ല. വെസ്റ്റ് ഇന്‍ഡീസ് പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫിനേയും അവര്‍ കൈവിട്ടു.

ഫാഫ് ഡുപ്ലെസി

വെറ്ററന്‍ ദക്ഷിണാഫ്രിക്ക താരം ഫാഫ് ഡുപ്ലെസിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. ജാക് ഫ്രേസര്‍ മക്ഗുര്‍കിനേയും അവര്‍ നിലനിര്‍ത്തിയില്ല. അതേസമയം മലയാളി താരം കരുണ്‍ നായരെ ഡല്‍ഹി ഇത്തവണയും നിലനിര്‍ത്തിയത് ശ്രദ്ധേയമായി.

ലിയാം ലിവിങ്‌സ്റ്റന്‍

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റനെ ഒഴിവാക്കി. ടിം സിഫെര്‍ട്, ലുംഗി എന്‍ഗിഡി എന്നിവരേയും ടീം റിലീസ് ചെയ്തു.

KKR release Andre Russell
ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍!

ടീമുകള്‍ പരസ്പരം കൈമാറിയ താരങ്ങള്‍

സഞ്ജു സാംസണ്‍: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്- 18 കോടി രൂപ.

രവീന്ദ്ര ജഡേജ: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു രാജസ്ഥാന്‍ റോയല്‍സിലേക്ക്്- 14 കോടി രൂപ.

മുഹമ്മദ് ഷമി: സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റസിലേക്ക്- 10 കോടി രൂപ.

നിതീഷ് റാണ: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്- 4.2 കോടി രൂപ.

ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്: ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 2.6 കോടി രൂപ.

സാം കറന്‍: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു രാജസ്ഥാന്‍ റോയല്‍സിലേക്ക്- 2.4 കോടി രൂപ.

ശാര്‍ദുല്‍ ഠാക്കൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 2 കോടി രൂപ.

ഡോണോവന്‍ ഫെരെയ്‌ര: ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു രാജസ്ഥാന്‍ റോയല്‍സിലേക്ക്- ഒരു കോടി രൂപ.

മായങ്ക് മാര്‍ക്കണ്ഡെ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 30 ലക്ഷം രൂപ.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍: മുംബൈ ഇന്ത്യന്‍സില്‍ നിന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക്- 30 ലക്ഷം രൂപ.

Summary

Kolkata Knight Riders (KKR) have released their charismatic all-rounder Andre Russell, who has been with the team since the 2014 season and contributed to their IPL title wins in 2014 and 2024.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com