'എന്റെ 400 റണ്‍സ് റെക്കോര്‍ഡ് രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്തേക്കും'; പ്രവചനവുമായി ലാറ

ലോകോത്തര ബാറ്ററായി പേരെടുത്ത താരമാണ് ബ്രയാന്‍ ലാറ
Brian Lara, India
ബ്രയാന്‍ ലാറഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ലോകോത്തര ബാറ്ററായി പേരെടുത്ത താരമാണ് ബ്രയാന്‍ ലാറ. ഒരുകാലത്ത് സച്ചിനാണോ ലാറയാണോ ഏറ്റവും മികച്ച ബാറ്റര്‍ എന്ന തരത്തില്‍ ആരാധകരുടെ ഇടയില്‍ ചോദ്യങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ലാറയുടെ പേരിലാണ്.

2004ല്‍ ഇംഗ്ലണ്ടിനെതിരെ ലാറ പുറത്താകാതെ നേടിയ 400 റണ്‍സ് 20 വര്‍ഷം കഴിഞ്ഞിട്ടും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് ആയി നില്‍ക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 100 രാജ്യാന്തര സെഞ്ച്വറികള്‍ എന്ന സച്ചിന്റെ റെക്കോര്‍ഡ് പോലെ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ നിന്ന് മാഞ്ഞുപോകാത്ത ഒന്നായാണ് ലാറയുടെ നേട്ടത്തെയും കാണുന്നത്.

ഗാരി സോബേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 1994ലാണ് ലാറ ആദ്യം ചരിത്രം കുറിച്ചത്. സോബേഴ്‌സിന്റെ ടെസ്റ്റിലെ 365 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് 375 റണ്‍സുമായി ലാറ മറികടന്നത്. ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം മാത്യു ഹെയ്ഡന്‍ തകര്‍ത്തു. 380 റണ്‍സ് അടിച്ചാണ് ഹെയ്ഡന്‍ ലാറയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. എന്നാല്‍ അധികനാള്‍ ഈ റെക്കോര്‍ഡ് സൂക്ഷിക്കാന്‍ ഹെയ്ഡന് സാധിച്ചില്ല. മാസങ്ങള്‍ക്കകം ലാറ തന്നെ ഹെയ്ഡന്റെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു. പുറത്താകാതെ 400 റണ്‍സ് നേടിയാണ് ലാറ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

20 വര്‍ഷമായി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് ഇനി ആരെങ്കിലും തകര്‍ക്കുമോ എന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രണ്ടു ഇന്ത്യന്‍ ബാറ്റര്‍മാരും രണ്ടു ഇംഗ്ലീഷ് ബാറ്റര്‍മാരും ചരിത്രം സൃഷ്ടിച്ചേക്കാമെന്ന് ലാറ മറുപടി പറഞ്ഞു. 'ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രൗളിയും ഹാരി ബ്രൂക്കും. ഇന്ത്യന്‍ ടീമില്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍. അവര്‍ ശരിയായ സാഹചര്യം കണ്ടെത്തിയാല്‍, റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കും'- ലാറ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗില്ലും ജയ്സ്വാളും റെഡ്‌ബോള്‍ ക്രിക്കറ്റില്‍ റണ്ണുകള്‍ക്കായുള്ള അടങ്ങാത്ത ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗില്ലിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 128 ആണ്. ജയ്സ്വാള്‍ തന്റെ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. മൊത്തത്തില്‍, ജയ്സ്വാള്‍ തന്റെ 1028 റണ്‍സില്‍ 3 സെഞ്ച്വറികളും 4 ഫിഫ്റ്റികളും നേടിയിട്ടുണ്ട്. 68.53 ആണ് ശരാശരി. പുറത്താകാതെ 214 റണ്‍സ് ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഗില്‍ ഇതുവരെ 25 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 35.52 ശരാശരിയില്‍ 4 സെഞ്ച്വറികളും 6 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1492 റണ്‍സ് നേടിയിട്ടുണ്ട്.

Brian Lara, India
ലോകകപ്പ് തോല്‍വിയില്‍ ബാബറിന്റെ തൊപ്പി തെറിച്ചില്ല; ഷാന്‍ മസൂദ് ടെസ്റ്റ് ക്യാപ്റ്റനായി തുടരും, പിസിബി തീരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com