

അവസാന മൂന്ന് മത്സരങ്ങളും തോറ്റ് നില്‍ക്കുന്ന ലിവര്‍പൂള്‍ ഇന്ന് ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ല. പക്ഷേ സാഹചര്യം അവര്‍ക്ക് അനുകൂലമല്ല.
ഗോള്‍ കീപ്പര്‍ അലിസന്‍, ലിയോണി, എന്‍ഡോ എന്നിവര്‍ പരിക്കില്‍ നിന്നു മുക്തരായിട്ടില്ല. 4- 2- 3- 1 സ്‌റ്റൈല്‍ ആര്‍നെ സ്ലോട്ട് മാറ്റിയേക്കില്ല. ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വന്നേക്കും. ഗ്രാവെന്‍ബെര്‍ഹ്, സബോസ്ലായ് എന്നിവര്‍ ഡിഫെന്‍സിവ് മിഡ്ഫീല്‍ഡ് ആയിരിക്കും ഇറങ്ങുക. ഗാക്‌പോ, വിയറ്റ്‌സ്, മുഹമ്മദ് സല ത്രയമായിരിക്കും അറ്റാക്കിങ് മിഡില്‍. ഇസാക് ഏക സ്ട്രൈക്കര്‍. ഡിഫെന്‍സില്‍ കര്‍കെസ്, ബ്രാഡ്‌ലി, കോനാറ്റെ, വാന്‍ ഡെയ്ക്.
കര്‍കെസും മാഞ്ചസ്റ്ററിന്റെ എംബ്യുമോയും തമ്മിലുള്ള പോര് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന ഒന്നായിരിക്കും. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ സെറ്റ് പീസ് മാച്ചില്‍ വഴിത്തിരിവാകും. അമോറിമിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3- 4- 2- 1 ശൈലിയില്‍ ആണ് ഇറങ്ങുന്നത്. അവരുടെ പ്രതിരോധത്തിലെ കരുത്തന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഏറെക്കാലമായി പരിക്കിന്റെ പിടിയിലായത് തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.
ഗോള്‍ നേടിയ സെസ്‌കോ, മേസന്‍ മൗണ്ട് ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്റ്റാര്‍ട്ട് ചെയ്യും. സെസ്‌കോ ഫോമിലേക്ക് വന്നത് യുനൈഡിനു ബലമാണ്. ഇന്നത്തെ മത്സരം ലിവര്‍പൂള്‍ ജയിച്ചാല്‍ അവര്‍ക്കു രണ്ടാം സ്ഥാനത്തു എത്താന്‍ അവസരം നല്‍കും. പതിനൊന്നാം സ്ഥാനത്തുള്ള യുനൈറ്റഡിനു ഇന്ന് ജയിച്ചാല്‍ എട്ടാം സ്ഥാനത്തും എത്താം
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates