

ന്യൂഡൽഹി: പാരിസ് ഒളിംപിക്സ് നടക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മലയാളി താരവും ലോങ് ജംപിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുമായി എം ശ്രീശങ്കർ ഒളിംപിക്സിൽ നിന്നു പിൻമാറി. പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെയാണ് ഒളിംപിക്സിൽ മത്സരിക്കാനില്ലെന്നു താരം വ്യക്തമാക്കിയത്.
ശസ്ത്രക്രിയക്കായി താരം നിലവിൽ മുംബൈയിലാണ്. പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റ്. ഒളിംപിക്സിനു മൂന്ന് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്.
ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ മത്സരിക്കാൻ ഈ മാസം 24നു പോകാനിരിക്കെയാണ് പരിക്ക് വില്ലനായത്. മെയ് പത്തിനു നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരം മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ രണ്ട് മത്സരങ്ങൾക്ക് ശേഷം ഒളിംപിക്സിസ് തയ്യാറെടുപ്പിന്റെ ഭാഗമായി വിദേശത്താണ് താരത്തിന്റെ തുടർ പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാൽ പരിക്ക് കനത്ത തിരിച്ചടിയായി മാറി.
നിലവിൽ ലോക റാങ്കിങിൽ ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ. ഒളിംപിക്സിനു യോഗ്യത ഇത്തവണ ഏറ്റവും ആദ്യം സ്വന്തമാക്കിയ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലറ്റും ശ്രീശങ്കറായിരുന്നു. ജൂലൈ 26 മുതലാണ് പാരിസ് ഒളിംപ്ക്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
