ഇത് ക്യാച്ചാണോ? മടങ്ങാന്‍ മടിച്ച് ലാബുഷെയ്ന്‍; വിവാദം (വിഡിയോ)

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിടെയാണ് സംഭവം
England players celebrate Root's catch of Labuschagne
ലാബുഷെയ്നെ റൂട്ട് ക്യാച്ചെടുത്തപ്പോൾ Marnus Labuschagne
Updated on
1 min read

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെ കത്തിക്കയറി വിവാദവും. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ മര്‍നസ് ലാബുഷെയ്ന്‍ ഔട്ടായതുമായി ബന്ധപ്പെട്ടാണ് വിവാദം.

ഓസീസ് ബാറ്റിങിന്റെ 18ാം ഓവറിലാണ് സംഭവം. ജോഷ് ടോംഗിന്റെ പന്തില്‍ ജോ റൂട്ടിനു ക്യാച്ച് നല്‍കിയാണ് ലാബുഷെയ്ന്‍ പുറത്തായത്. എന്നാല്‍ റൂട്ടിന്റെ കൈയിലേക്ക് താഴ്‌ന്നെത്തിയ പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമാണ് ക്യാച്ചെടുത്തത് എന്നാണ് ഉയര്‍ന്ന വിവാദം.

ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ ലാബുഷെയ്ന്‍ റിവ്യു ആവശ്യപ്പെട്ടിരുന്നു. മൂന്നാം അമ്പയര്‍ പരിശോധിച്ചാണ് ഔട്ടാണ് ഉറപ്പിച്ചത്. തീരുമാനത്തിലെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചാണ് ലാബുഷെയ്ന്‍ ഗ്രൗണ്ട് വിട്ടത്. ഇതിന്റെ വിഡിയോ വൈറലാണ്.

England players celebrate Root's catch of Labuschagne
വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

ആഷസ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചു കയറി. തുടരെ മൂന്ന് പരാജയങ്ങള്‍ക്കും ആഷസ് പരമ്പര കൈവിട്ടുമാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. രണ്ട് ദിവസം പൂര്‍ണമായി എടുക്കാതെ തന്നെ ടെസ്റ്റ് മത്സരം അവസാനിച്ചെന്ന സവിശേഷതയും ബോക്‌സിങ് ഡേ പോരിനുണ്ട്. 4 വിക്കറ്റ് ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 152 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ടിനെ അവര്‍ 110 റണ്‍സിനു പുറത്താക്കി. 42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ 132ല്‍ എല്ലാവരും പുറത്തായി. 175 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചെടുത്താണ് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഇതോടെ ആഷസില്‍ വൈറ്റ് വാഷ് ചെയ്യപ്പെടില്ലെന്നു ഇംഗ്ലണ്ട് ഉറപ്പാക്കി.

England players celebrate Root's catch of Labuschagne
സഞ്ജു സാംസൺ ഭാവിയിലെ 'തല'! മലയാളി താരം ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്
Summary

Marnus Labuschagne's controversial dismissal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com