കോഹ്‌ലിയും നിരാശനാണ്, ഉടൻ ഒരു വലിയ കളി നമ്മൾ കാണാനിരിക്കുന്നു: മൈക്ക് ഹെസൻ 

കാഗിസോ റബാഡ എറിഞ്ഞ നാലാം ഓവറിൽ പുറത്തായപ്പോൾ കോഹ് ലിയും തന്റെ നിരാശ മറച്ചുവച്ചില്ല
വിരാട് കോഹ് ലി പഞ്ചാബിനെതിരായ മത്സരത്തിൽ/ ചിത്രം പിടിഐ
വിരാട് കോഹ് ലി പഞ്ചാബിനെതിരായ മത്സരത്തിൽ/ ചിത്രം പിടിഐ
Updated on
1 min read

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് വിരാട് കോഹ്‌ലിയുടെ ഫോമില്ലായ്മ. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിച്ച നിർണായക മത്സരത്തിൽ 20 റൺസ് മാത്രം നേടിയ കോഹ് ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. കാഗിസോ റബാഡ എറിഞ്ഞ നാലാം ഓവറിൽ പുറത്തായപ്പോൾ കോഹ് ലിയും തന്റെ നിരാശ മറച്ചുവച്ചില്ല. 

ഇപ്പോഴിതാ കോഹ് ലിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആർസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ മൈക്ക് ഹെസൻ. ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം വളരെ മികച്ചതായി കാണപ്പെട്ടുവെന്നാണ് മൈക്ക് പറയുന്നത്. "വിരാട്, ഇന്ന് വളരെ മികച്ചതായി കാണപ്പെട്ടു," മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഹെസൻ പറഞ്ഞു. "അവൻ ആക്രമണകാരിയായിരുന്നു, നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുവരുത്താൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇന്ന് അവന്റെ ദിവസമാകുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യം ഉണ്ടായില്ല, മറ്റാരെയും പോലെ അദ്ദേഹവും നിരാശനാണ്", ഹെസൻ പറഞ്ഞു. 

ഈ സീസണിൽ കോഹ്‌ലി മൂന്ന് തവണ ഗോൾഡൻ ഡക്കിന് പുറത്തായി. നിരാശനായ താരം പുറത്തായശേഷം ക്രീസിൽ എന്താണ് സംഭവിക്കുന്നതെന്ന ആശ്ചര്യത്തിൽ ആകാശത്തേക്ക് നോക്കുന്നത് കാണാമായിരുന്നു. കോഹ്‌ലി കളിക്കുന്ന രീതിക്ക് വലിയ തെറ്റൊന്നുമില്ലെന്നും അദ്ദേഹം ഉടൻ തന്നെ ഒരു വലിയ നേട്ടം കൈവരിക്കുമെന്നും ഹെസൻ കൂട്ടിച്ചേർത്തു. ഒരു വലിയ കളി നമ്മൾ കാണാനിരിക്കുന്നു. അതിന് ഇനി അധിക ദിവസം ഉണ്ടാകില്ലെന്നും ഹെസൻ പറഞ്ഞു. 

മോശം ഫോമിലാണെങ്കിലും ഇന്നലത്തെ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. ആർസിബിക്കായി ഒരു റണ്ണെടുത്തതോടെയാണ് കോഹ്‌ലി അപൂര്‍വ നേട്ടം തൊട്ടത്. ഐപിഎല്ലില്‍ 6500 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യയുടെ മുന്‍ നായകന്‍ മാറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com