

ധാക്ക: ബംഗ്ലാദേശ് മുൻ നായകനും ഓൾ റൗണ്ടറുമായ ഷാകിബ് അൽ ഹസനെതിരെ കൊലക്കേസ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച വിഷയത്തിലെ പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഷാകിബിനെതിരെ കേസ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാകിബ്.
ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‍ലാമിന്റെ മകൻ റുബൽ വെടിയേറ്റ സംഭവത്തിലാണ് ഷാകിബിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിഫിഖുൽ പൊലീസിൽ പരാതി നൽകിയത്.
ഷാകിബ് ഉൾപ്പെടെയുള്ളവരുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിൽ വച്ചുണ്ടായ സംഘർഷത്തിൽ മകനു വെടിയേറ്റത് എന്നാണ് റഫിഖുൽ പരാതിയിൽ ആരോപിക്കുന്നത്. നെഞ്ചിലും വയറിലുമാണ് റുബലിനു വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേസിൽ ഷാകിബ് 28ാം പ്രതിയാണ്. ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പെടെ 154 പേരാണ് കേസിൽ പ്രതികൾ. കണ്ടാൽ തിരിച്ചറിയുന്ന 500 പേർക്കെതിരെയും കേസുണ്ടെന്നു പൊലീസ് പറയുന്നു.
മഗുര 1 മണ്ഡലത്തിൽ നിന്നാണ് ഷാകിബ് ബംഗ്ലാദേശ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ താരം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates