അട്ടിമറി ഉണ്ടായാൽ പുറത്ത്; പാകിസ്ഥാന് നാളെ ജീവന്മരണ പോരാട്ടം, സീനിയർ താരങ്ങൾക്ക് വിശ്രമം?

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് കുത്തനെ ഇടിഞ്ഞു.
Pakistan cricket team
Pakistan Face Must-Win Clash vs Namibia After NRR Blow Against Indiafile
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റിരുന്നു. ഇന്ത്യക്കെതിരെയുള്ള തോൽ‌വിയിൽ പാകിസ്ഥാന്റെ നെറ്റ് റൺ റേറ്റിലും വൻ ഇടിവാണ് സംഭവിച്ചത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് അടുത്തഘട്ടത്തിലേക്ക് കടക്കാൻ സാധിക്കൂ.

Pakistan cricket team
അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം!

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു. ഇതാണ് പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയത്.

യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം. ഇനി മത്സരം മഴമൂലം ഉപേക്ഷിച്ചാലും പാകിസ്ഥാന് കുഴപ്പമില്ല. റൺ റേറ്റിൽ മാറ്റമുണ്ടാകില്ലെങ്കിലും പോയിന്റ് 5 ആയി വർധിക്കും. ഇതോടെ യു എസ് എയെ മറികടന്ന് പാകിസ്ഥാന് സൂപ്പർ 8 ഉറപ്പിക്കാം.

Pakistan cricket team
'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

നമീബിയക്കെതിരെയുള്ള മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. ശ്രീലങ്കയിലെ സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ടിൽ നാളെ ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം.

Summary

Pakistan Face Must-Win Clash vs Namibia After NRR Blow Against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com