ആദ്യ ഓവര്‍ മെയ്ഡന്‍; അവസാന പത്ത് ഓവറില്‍ 130 റണ്‍സ്; കൂറ്റന്‍ സ്‌കോര്‍; സെമി ഉറപ്പിച്ച് പാകിസ്ഥാന്‍

അവസാന ഓവറില്‍ അടിച്ചുകൂട്ടിയ 24 റണ്‍സ് സഹിതം 50 പന്തില്‍ എട്ടു ഫോറുകളുടെയും നാലു സിക്‌സിന്റെയും അകമ്പടിയോടെ 79 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍
നമീബിയക്കെതിരെ ബാറ്റ് ചെയ്യുന്ന പാക് താരങ്ങള്‍/ IMAGE CREDIT: T20 World Cup
നമീബിയക്കെതിരെ ബാറ്റ് ചെയ്യുന്ന പാക് താരങ്ങള്‍/ IMAGE CREDIT: T20 World Cup
Updated on
1 min read

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്‌ക്കെതിരെ കൂറ്റന്‍ സ്്‌കോറുമായി പാകിസ്ഥാന്‍. നിശ്ചിത ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 189 റണ്‍സ് നേടി. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഒരു റണ്‍സും നല്‍കാതെയാണ് നമീബിയ പന്തെറിഞ്ഞത്. ആദ്യഓവറുകളില്‍ നമീബിയ നന്നായി പന്തെറിയുകയും കൃത്യതയോടെ ഫീല്‍ഡ് ചെയ്യുകയും ചെയ്തു. 

ആദ്യ 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 59 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്ഥാന്‍, അവസാന 10 ഓവറില്‍ 130 റണ്‍സ് അടിച്ചുകൂട്ടിയാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അവസാന ഓവറില്‍ അടിച്ചുകൂട്ടിയ 24 റണ്‍സ് സഹിതം 50 പന്തില്‍ എട്ടു ഫോറുകളുടെയും നാലു സിക്‌സിന്റെയും അകമ്പടിയോടെ 79 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 49 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍നിന്ന് അസമിന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്‌വാനൊപ്പം ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കാനും അസമിന് കഴിഞ്ഞു. വെറും 86 പന്തില്‍നിന്ന് റിസ്‌വാന്‍ - ബാബര്‍ അസം സഖ്യം സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത് 113 റണ്‍സാണ്.

വണ്‍ഡൗണായി എത്തിയ ഫഖര്‍ സമാന്‍ നിരാശപ്പെടുത്തിയെങ്കിലും 16 പന്തില്‍ അഞ്ചു ഫോറുകളോടെ 32 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ ഉറപ്പാക്കി. മൂന്നാം വിക്കറ്റില്‍ റിസ്‌വാന്‍ - ഹഫീസ് സഖ്യം 26 പന്തില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നമീബിയയ്ക്കു ലഭിച്ച രണ്ടു വിക്കറ്റുകള്‍ ഡേവിഡ് വീസ്, യാന്‍ െ്രെഫലിങ്ക് എന്നിവര്‍ പങ്കിട്ടു. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് െ്രെഫലിങ്ക് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഡേവിഡ് വീസ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com