'പ്രകാശ് സാര്‍ എന്റെ മൊബൈല്‍ ഫോണ്‍ എടുത്തു മാറ്റി'- പ്രധാനമന്ത്രിയോട് ലക്ഷ്യ സെന്‍ (വീഡിയോ)

പ്രകാശ് പദുകോണ്‍ കര്‍ക്കശക്കാരനായ പരിശീലകനെന്ന് ഇന്ത്യന്‍ താരം
Prakash Padukone took my phone
ഒളിംപിക്സ് പോരിനിടെ പ്രകാശ് പദുകോണ്‍, വിമല്‍ കുമാര്‍, ലക്ഷ്യ സെന്‍പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് കടുത്ത നിരാശയായിരുന്നു. ഒരു താരവും മെഡല്‍ നേടിയില്ല. ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ലക്ഷ്യ സെന്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെന്നതാണ് പ്രതീക്ഷ നല്‍കുന്ന ഏക കാര്യം. ഇതിഹാസ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണും മലയാളി പരിശീലകന്‍ വിമല്‍ കുമാറുമാണ് ലക്ഷ്യയുടെ പരിശീലകന്‍മാര്‍.

വലിയ കാര്‍ക്കശ്യക്കാരനായ പരിശീലകനായാണ് പ്രകാശ് പദുകോണ്‍ അറിയപ്പെടുന്നത്. പാരിസിലെ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ അദ്ദേഹം പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു. താരങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പാരിസ് ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളുടെ സംഭാഷണത്തിനിടെ ലക്ഷ്യ സെന്‍, പ്രകാശ് പദുകോണിന്റെ കാര്‍ക്കശ്യം എടുത്തു കാണിക്കുന്ന ഒരു സംഭവം പറഞ്ഞത് ശ്രദ്ധേയമായി. ലക്ഷ്യയെ ആരാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായും ചില പരിശീലകര്‍ താരങ്ങളുടെ ഫോണ്‍ എടുത്തു മാറ്റിയതിനെ കുറിച്ചും പ്രധാനമന്ത്രി താരത്തോടു പറഞ്ഞപ്പോഴാണ് ലക്ഷ്യയുടെ ശ്രദ്ധേയ മറുപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭാഷണത്തിനിടെ ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ടീം ഒളിംപിക്‌സിനെത്തിയാല്‍ മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലക്ഷ്യയും പ്രകാശ് പദുകോണ്‍ ഫോണ്‍ വാങ്ങി വയ്ക്കുന്ന കാര്യം പറഞ്ഞത്. പ്രകാശ് പദുകോണ്‍ വലിയ കര്‍ക്കശക്കാരനാണെന്നു മോദിയും ലക്ഷ്യയോടു പറയുന്നുണ്ട്.

'ഓരോ മത്സരത്തിനു തയ്യാറെടുക്കുമ്പോഴും പ്രകാശ് സാര്‍ എന്റെ ഫോണ്‍ എടുത്തു മാറ്റുമായിരുന്നു. മത്സരത്തിനു ശേഷമേ അതു തിരികെ നല്‍കാറുള്ളു. എന്നാല്‍ എന്നെ സംബന്ധിച്ച് അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് മനസിലായത്. അദ്ദേഹം നന്നായി പിന്തുണയ്ക്കുന്ന കോച്ചാണ്. പാരിസ് ഒളിംപിക്‌സ് എനിക്ക് വലിയ അനുഭവ പാഠമാണ് നല്‍കിയത്. മെഡലിനു അരികിലെത്തിയതിനു ശേഷം അതു നേടാന്‍ സാധിക്കാത്തത് മാത്രമാണ് നിരാശപ്പെടുത്തിയത്. അടുത്ത തവണ ഞാന്‍ മെഡല്‍ നേട്ടത്തിനായി എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും'- ലക്ഷ്യ പ്രധാനമന്ത്രിയോടു വ്യക്തമാക്കി.

പാരിസ് ഒളിംപിക്‌സ് സെമിയില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സല്‍സനോട് ലക്ഷ്യ പൊരുതി വീഴുകയായിരുന്നു. വെങ്കല പോരാട്ടത്തില്‍ മലേഷ്യന്‍ താരത്തോടും ലക്ഷ്യ കീഴടങ്ങിയതോടെയാണ് മെഡല്‍ നഷ്ടം. പരിക്കാണ് വെങ്കല പോരില്‍ ലക്ഷ്യയെ പിന്നോട്ടടിച്ചത്. എങ്കിലും 21കാരന്‍ അടുത്ത ഒളിംപിക്‌സില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം തന്നെ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

Prakash Padukone took my phone
34 പെനാല്‍റ്റി കിക്കുകള്‍, പോരാട്ടം അവസാനിച്ചത് 13-12ല്‍!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com