
പുതിയ പരിശീലകന്‍ എന്‍സോ മരസ്‌ക്കയുടെ കീഴില്‍ വമ്പന്‍ കുതിപ്പുമായി ചെല്‍സി. എവേ പോരില്‍ അവര്‍ ടോട്ടനം ഹോട്‌സ്പറിനെ 3-4നു വീഴ്ത്തി. ആഴ്‌സണലിനെ ഫുള്‍ഹാം പൂട്ടി.
ടോട്ടനം തട്ടകത്തില്‍ ചെല്‍സി 5ാം മിനിറ്റില്‍ ആദ്യ ഗോളും 11ാം മിനിറ്റില്‍ രണ്ടാം ഗോളും വഴങ്ങി. എന്നാല്‍ 17ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി അവര്‍ ലീഡ് കുറച്ചു. പിന്നീട് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി മടക്കിയാണ് ഗംഭീര തിരിച്ചു വരവ്. കോള്‍ പാല്‍മര്‍ ഇരട്ട ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് മൂന്നാം ഗോള്‍ നേടിയാണ് സ്‌പേര്‍സ് 3-4 എന്ന നിലയില്‍ മത്സരം അവസാനിപ്പിച്ചത്.
ആഴ്‌സണലിനെ ഫുള്‍ഹാം സമനിലയില്‍ തളച്ചു. 1-1നാണ് ഗണ്ണേഴ്‌സ് എവേ പോരാട്ടം രക്ഷിച്ചെടുത്തത്. വില്ല്യം സാലിബയുടെ രണ്ടാം പകുതിയിലെ ഗോളാണ് അവരെ രക്ഷിച്ചത്. ലെയസ്റ്റര്‍ സിറ്റി- ബ്രൈറ്റന്‍ പോരാട്ടവും സമനിലയില്‍. മത്സരം 2-2നാണ് ഒപ്പത്തിനൊപ്പം നിന്നത്.
സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റം തുടരുന്നു. 7 ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ അവര്‍ സെവിയ്യയെ 4-3നു തകര്‍ത്തു. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ടീം 3 ഗോളുകള്‍ വഴങ്ങി പിന്നില്‍ പോയിരുന്നു. എന്നാല്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളുകള്‍ അത്‌ലറ്റിക്കോയെ സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് നയിച്ചു. പോയിന്റ് പട്ടികയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്ത്.
ഇറ്റാലിയന്‍ സീരി എയില്‍ അന്റോണിയോ കോണ്ടെയുടെ നാപ്പോളിക്ക് ഒന്നാം സ്ഥാനം നഷ്ടം. സ്വന്തം തട്ടകത്തില്‍ നാപ്പോളി 0-1ന് ലാസിയോയ്ക്ക് മുന്നിൽ വീണു. ഇതോടെ അറ്റ്‌ലാന്റ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്റര്‍ മിലാന്‍ മൂന്നാം സ്ഥാനത്ത്. അടുത്ത മത്സരം ജയിച്ചാല്‍ ഇന്ററിനു 1, 2 സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കാം.
ഫ്രഞ്ച് ലീഗ് വണില്‍ ഡി സെര്‍ബി പരിശീലകനായി വന്ന ശേഷം മാഴ്‌സ കുതിപ്പ് തുടരുന്നു. സെന്റ് എറ്റീനയെ 0-2നു വീഴ്ത്തി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ അവര്‍ മൊണാക്കോയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates