'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

പൊതുയോഗത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട് ടീമുകള്‍
Premier League clubs- scrapping VAR
പ്രതീകാത്മകംട്വിറ്റര്‍
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നു വാര്‍ (വീഡിയോ അവലോകനം) ഉപയോഗം ഒഴിവാക്കാനുള്ള ചര്‍ച്ചകളുമായി ക്ലബുകള്‍. ഈ സീസണ്‍ അവസാനിക്കുന്നതിനു പിന്നാലെ നടക്കുന്ന ലീഗിന്റെ പൊതു യോഗത്തില്‍ വാര്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വോട്ടെടുപ്പ് നടത്താന്‍ ക്ലബുകള്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചു വോള്‍വ്‌സ് ക്ലബ് പ്രമേയം സമര്‍പ്പിച്ചു.

വോട്ടെടുപ്പില്‍ 14 ടീമുകള്‍ ഒഴിവാക്കുന്നതിനെ അനുകൂലിച്ചാല്‍ അടുത്ത സീസണ്‍ മുതല്‍ വാര്‍ സിസ്റ്റം ഒഴിവാക്കിയേക്കും. ചില ഗോളുകളും ഓഫ് സൈഡുകളും മറ്റും വാര്‍ ഉണ്ടായിട്ടും വിവാദമായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലബുകളുടെ തീരുമാനം.

ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധത്തെ വാര്‍ തകര്‍ക്കുന്നുവെന്നാണ് ക്ലബുകള്‍ വിലയിരുത്തുന്നത്. പ്രീമിയര്‍ ലീഗെന്ന ആഗോള ബ്രാന്‍ഡിന്റെ മൂല്യത്തെ ദുല്‍ബലപ്പെടുത്തുന്നതായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇവ ഇടയാക്കുന്നതായും ക്ലബുകള്‍ ചൂണ്ടിക്കാണിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാങ്കേതിക വിദ്യയുടെ ഉപയോഗം അനിവാര്യവും കാലാനുസൃതവുമാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ വാര്‍ അവതരിപ്പിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ക്ലബുകള്‍ പറയുന്നു.

എന്നാല്‍ വാര്‍ ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നാണ് മറുവാദം. തെറ്റായ തീരുമാനങ്ങളുടെ എണ്ണം കൂട്ടുക മാത്രമായിരിക്കും വാര്‍ ഒഴിവാക്കിയാല്‍ സംഭവിക്കുന്നത്. വാര്‍ വന്നതോടെ 96 ശതമാനം തീരുമാനങ്ങള്‍ക്കും കൃത്യത ലഭിച്ചതായും വാര്‍ ഇല്ലാത്ത സമയത്ത് ഇത് 82 ശതമാനം മാത്രമായിരുന്നുവെന്നും അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

Premier League clubs- scrapping VAR
രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com