'വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി';  മെസിക്ക് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാന്‍ പിഎസ്ജിയുടെ വഴിവിട്ട ഇടപെടല്‍; വെളിപ്പെടുത്തല്‍

വിഐപി ടിക്കറ്റുകളും ഖത്തര്‍ എയര്‍വേസില്‍ റൗണ്ട് ട്രിപ് ബിസിനസ് ഫ്ളൈറ്റുകളുമുള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പിഎസ്ജി ഫെരേയ്ക്ക് നല്‍കിയത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പാരീസ്: 2021ലെ ബാലണ്‍ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ലഭിക്കുന്നതിനായി പിഎസ്ജി അധികൃതര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. പിഎസ്ജിയും ഫ്രാന്‍സ് ഫുട്‌ബോളിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെരേയുമായി അടുത്ത ബന്ധം പുലര്‍ത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.  പുരസ്‌കാരം നല്‍കുന്ന ബാലണ്‍ഡി ഓര്‍  ഗാലയുടെ ചുമതലയും പാസ്‌കല്‍ ഫെരേയ്ക്ക് ഉണ്ടായിരുന്നു. ഫ്രഞ്ച് മാധ്യമമായ ലേമോന്‍ഡെ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സംഭവത്തില്‍ പിഎസ്ജി മുന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്സിനെതിരേ അന്വേഷണമാരംഭിച്ചു. മെസിക്ക് ഏഴാം തവണയും ബാലണ്‍ഡി ഓര്‍ പുരസ്‌കാരം പിഎസ്ജി പാസ്‌കല്‍ ഫെരേയ്ക്ക് നിരവധി 'സമ്മാനങ്ങള്‍' നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി ടിക്കറ്റുകളും ഖത്തര്‍ എയര്‍വേസില്‍ റൗണ്ട് ട്രിപ് ബിസിനസ് ഫ്ളൈറ്റുകളുമുള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പിഎസ്ജി ഫെരേയ്ക്ക് നല്‍കിയത്. മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

തങ്ങളുടെ ടീമില്‍ ഉള്‍പ്പെട്ട താരം ബാലണ്‍ഡി ഓര്‍ പുരസ്‌കാരം നേടുന്നത് ക്ലബുകള്‍ക്ക് മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളിലും വളരെയേറെ നേട്ടുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് മെസിക്കായി പിഎസ് ജിയുടെ വഴി വിട്ട ഇടപെടലുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ പുരസ്‌കാര നേട്ടത്തോടെ, ബാലണ്‍ഡി ഓര്‍ ലഭിക്കുന്ന ആദ്യ പിഎസ്ജി താരമായി മെസി മാറി.

കഴിഞ്ഞ വര്‍ഷം എട്ടാം ബാലണ്‍ഡി ഓര്‍ സ്വന്തമാക്കിയ മെസി തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാര നേട്ടത്തിലെത്തിയ ഫുട്‌ബോളറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com