രോഹിത് റിട്ടയേര്‍ഡ് ഔട്ടോ, നോട്ടൗട്ടോ? അതോ ക്യാപ്റ്റന്‍ ബ്രില്ല്യന്‍സോ! 

അതേസമയം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ബാറ്റിങിനു വന്നതോടെ മറ്റൊരു ചര്‍ച്ചയും അന്തരീക്ഷത്തില്‍ എത്തി
പരമ്പരയുടെ ട്രോഫിയുമായി രോഹിത്/ പിടിഐ
പരമ്പരയുടെ ട്രോഫിയുമായി രോഹിത്/ പിടിഐ
Updated on
1 min read

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ അവസാന ടി20 പോരാട്ടം ആവേശകരമായിരുന്നു. മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. അവസാന പോരാട്ടം ത്രില്ലറായിരുന്നു. എല്ലാം കൊണ്ടും. ആദ്യ സൂപ്പര്‍ ഓവറും സമനനിലയായതോടെ രണ്ടാം സൂപ്പര്‍ ഒവറാണ് വിജയിയെ കണ്ടെത്തിയത്. 

ഒന്നാം സൂപ്പര്‍ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട് ആയി മടങ്ങിയിരുന്നു. എന്നാല്‍ രോഹിത് ഔട്ടാണോ അല്ലയോ എന്ന സംശയമാണ് ആരാധകരില്‍ ഉയര്‍ത്തിയത്. താരം റിട്ടയേര്‍ഡ് ഔട്ട് എന്നാണ് കാണിച്ചത്. 

അതേസമയം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ബാറ്റിങിനു വന്നതോടെ മറ്റൊരു ചര്‍ച്ചയും അന്തരീക്ഷത്തില്‍ എത്തി. ഒരു മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വന്നാല്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഔട്ടായി മടങ്ങുന്ന താരത്തിനു രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റിങിനു അവസരം നല്‍കരുത് എന്നാണ് ടി20 നിയമം. 

എന്നാല്‍ രോഹിത് രണ്ട് സൂപ്പര്‍ ഓവറുകളിലും ബാറ്റ് ചെയ്തു. ഇതോടെ വീണ്ടും ചോദ്യം ഉയര്‍ന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് റിട്ടയേര്‍ഡ് ഔട്ടായിരുന്നോ? അതോ നോട്ടൗട്ടോ?  ഔട്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ മറിച്ചാണ് ഇവിടെ സംഭവിച്ചത്. അമ്പയര്‍മാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തതാണ് സംശയത്തിനു ഇടയാക്കിയത്. രണ്ടാം സൂപ്പര്‍ ഓവറിലും ഇറങ്ങിയതോടെ ക്യാപ്റ്റന്‍ ഔട്ടല്ല, റിട്ടയേര്‍ഡ് നേട്ടൗട്ടാണെന്നു ആരാധകരുടെ മറുപക്ഷം. 

അതേസമയം അഞ്ചാം പന്തില്‍ റിട്ടയേര്‍ഡായി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു. റിങ്കു സിങിനെ ഇറക്കാനായാണ് രോഹിത് റിട്ടയേര്‍ഡ് ആയത്. ഹെല്‍മറ്റ് പോലും ഇല്ലാതെ ഓടാന്‍ തയ്യാറായാണ് റിങ്കു എത്തിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ തന്നെ ജയിക്കാനുള്ള ടാക്റ്റിക്‌സായിരുന്നു രോഹിതിന്റെ മനസില്‍. ക്രീസില്‍ അവസാന പന്ത് നേരിട്ട യശസ്വി ജയ്‌സ്വളിനു പക്ഷേ ഒരു റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com