

ജയ്പുർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ സജീവമാക്കാൻ ഇരു ടീമുകൾക്കും വിജയം നേടിയേ മതിയാകൂ.
പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനത്താണ് ഇരു ടീമുകളും. തുടർ തോൽവികൾക്ക് ശേഷം അവസാന മത്സരത്തിൽ ലഖ്‌നൗവിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.
മികച്ച ഫോമിലാണ് രാജസ്ഥാന്റെ ടോപ് ഓർഡർ ബാറ്റിങ് നിര. യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് ടീമിന് നൽകുന്നത്. മധ്യ നിരയിൽ ധ്രുവ് ജുറേൽ തിളങ്ങുന്നതും ടീമിന് കരുത്താണ്.
ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവർ കൂടി ഫോമിലേക്ക് ഉയർന്നാൽ രാജസ്ഥാന് മികച്ച സ്കോർ കണ്ടെത്താൻ കഴിയും. ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ് യൂണിറ്റും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മറുവശത്ത്, ടൂർണമെന്റിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഇപ്പോൾ മാറിയിട്ടുണ്ട്. ഓപ്പണർ അഭിഷേക് ശർമ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. ബൗളർമാരെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയും പവർപ്ലേയിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാൻ താരത്തിന് കഴിയുന്നുണ്ട്.
മധ്യനിരയിൽ ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്,ഇഷാൻ കിഷൻ നിതീഷ് കുമാർ റെഡ്ഡി എന്നിവരും ഫോമിലെത്തിയത് ടീമിന് ഗുണകരമാണ്. ബൗളിങിൽ ഇഷാന്‍ മലിംഗ, പ്രഫുല്‍ ഹിങ്കെ എന്നിവരാണ് ടീമിന്റെ തുറുപ്പ് ചീട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates