സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ? 'എനിക്ക് അറിയില്ല, ഇനിയും ദൂരമുണ്ട്'- റൂട്ടിന്റെ മറുപടി

സച്ചിന്റെ റെക്കോര്‍ഡിലേക്ക് റൂട്ടിന് ഇനി വേണ്ടത് 3257 റണ്‍സ്
Joe Root's mind
ജോ റൂട്ട്എക്സ്
Updated on
1 min read

ലണ്ടന്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടിയതോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വീണ്ടും ആരാധക ശ്രദ്ധയിലേക്ക്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ റൂട്ട് 262 റണ്‍സാണ് കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. 15921 റണ്‍സാണ് സച്ചിന്‍ ടെസ്റ്റ് കരിയറില്‍ അടിച്ചു കൂട്ടിയത്. റൂട്ട് നിലവില്‍ 12664 റണ്‍സുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 147 ടെസ്റ്റുകളില്‍ നിന്നു 51.47 ആവറേജിലാണ് താരത്തിന്റെ നേട്ടം. സച്ചിന്റെ റെക്കോര്‍ഡിലേക്ക് റൂട്ടിനു ഇനിയും 3257 റണ്‍സ് കൂടി വേണം.

ഈ റെക്കോര്‍ഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിനു റൂട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'എനിക്ക് അതേ പറ്റി അറിയില്ല. ഇനിയും ദൂരമുണ്ട് ആ റെക്കോര്‍ഡിലേക്ക്'- റൂട്ട് വ്യക്തമാക്കി.

കോവിഡ് കാലത്ത് കളിയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോഴുള്ള ഫോമിന്റെ ആധാരം. കളിയെ നവീകരിക്കാന്‍ ശ്രമിച്ചതായും പ്രത്യേകിച്ച് മനോഭാവത്തിലെ മാറ്റവുമാണ് ഇതില്‍ പ്രധാനമെന്നും റൂട്ട് പറഞ്ഞു.

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള താരം റൂട്ടാണ്. സച്ചിന്‍ ഒന്നാം സ്ഥാനത്തും റിക്കി പോണ്ടിങ് രണ്ടാമതും ജാക്ക് കാലിസ് മൂന്നാം സ്ഥാനത്തും രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.

കൂടുതല്‍ ടെസ്റ്റ് റണ്‍സ്, ആദ്യ 5 താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 200 മത്സരങ്ങള്‍, 15921 റണ്‍സ്.

റിക്കി പോണ്ടിങ്- 168 മത്സരങ്ങള്‍, 13378 റണ്‍സ്.

ജാക്ക് കാലിസ്- 166 മത്സരങ്ങള്‍, 13289 റണ്‍സ്.

രാഹുല്‍ ദ്രാവിഡ്- 164 മത്സരങ്ങള്‍, 13288 റണ്‍സ്.

ജോ റൂട്ട്- 147 മത്സരങ്ങള്‍, 12644 റണ്‍സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com