ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്.
sanju samson
Sanju Samson Kneels in Prayer After Match-Winning 97, Keeps Celebration Privatebcci/x
Updated on
1 min read

കൊൽക്കത്ത: റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ബൗൾ ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി നിന്നു. ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും വലിയ ആഹ്ലാദപ്രകടനം താരം നടത്താറില്ല.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്. ടോപ് ഓർഡർ ബാറ്റിങ് നിര പരാജയപ്പട്ടപ്പോൾ ഒറ്റയ്ക്ക് പോരാടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്.

sanju samson
'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം

മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം'' എന്നാണ് സഞ്ജു പറഞ്ഞ മറുപടി.

sanju samson
കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി

ക്രീസിൽ മാത്രമല്ല, സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു അവിടെയും നിലത്ത് മുട്ട് കുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

മോശം ഫോമിൽ നിന്ന് തിരിച്ചു വരാനായി താൻ ചെയ്ത കാര്യങ്ങളും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി പകരം മത്സരങ്ങൾക്കായി കൂടുതൽ സമയം പ്രാക്ടീസ് ചെയ്തു. സ്വയം കാര്യങ്ങൾ വിലയിരുത്തകയും ചെയ്തതാണ് തന്റെ മികച്ച ഇന്നിങ്‌സിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി.

Summary

Sanju Samson Kneels in Prayer After Match-Winning 97, Keeps Celebration Private.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com