കൈയില്‍ ബിയര്‍ കുപ്പിയുമായി ഗോവന്‍ നിരത്തില്‍ സാറാ ടെണ്ടുല്‍ക്കര്‍; വ്യാപക സൈബറാക്രമണം- വിഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും സംരംഭകയുമായ സാറാ ടെണ്ടുല്‍ക്കറിനെതിരെ വ്യാപക സൈബറാക്രമണം
Sara Tendulkar
സാറാ ടെണ്ടുൽക്കർsource: x
Updated on
1 min read

പനജി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും സംരംഭകയുമായ സാറാ ടെണ്ടുല്‍ക്കറിനെതിരെ വ്യാപക സൈബറാക്രമണം. ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം സാറ നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സാറാ ടെണ്ടുല്‍ക്കറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. സാറ കൈയില്‍ പിടിച്ചിരിക്കുന്നത് ബിയര്‍ കുപ്പിയാണെന്ന് ആരോപിച്ചാണ് അധിക്ഷേപം.

എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതുവത്സരാഘോഷത്തിന് മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് ചില സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ അവകാശവാദം. വിഡിയോയ്ക്കു താഴെ സാറയ്‌ക്കെതിരെ കമന്റുകള്‍ നിറയുകയാണ്. ബിയറിന്റെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെ ചിലര്‍ കമന്റു ചെയ്തപ്പോള്‍ സാറ പരസ്യമായി മദ്യക്കുപ്പി കയ്യില്‍ പിടിച്ചു നടക്കുന്നതാണ് ചിലര്‍ അധിക്ഷേപത്തിന് അവസരമാക്കിയത്. എന്നാല്‍ സാറയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Sara Tendulkar
സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റായുടെ 13 വയസ്സുള്ള സഹോദരന്‍ മരിച്ചു; വൈകാരിക കുറിപ്പുമായി താരം

ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകള്‍ ബിയര്‍ കഴിക്കുകയാണെങ്കില്‍ അത് എങ്ങനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. വാദപ്രതിവാദങ്ങള്‍ ശക്തമായതോടെയാണ് വിഡിയോ വൈറലായത്. സുഹൃത്തുക്കള്‍ക്കൊപ്പം പലപ്പോഴും യാത്രകള്‍ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സാറയുടെ സഹോദരനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

Sara Tendulkar
അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം
Summary

Sara Tendulkar, Daughter Of Sachin Tendulkar, Targetted Over Video With Friends In Goa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com