ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്; അറിയാം ടി20ല്‍ 500 വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടിക

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്
Shakib Al Hasan
Shakib Al Hasan ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ താരമാണ് ഷാകിബ് അല്‍ ഹസന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സിനെതിരെ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് ഷാകിബ് അല്‍ ഹസന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഷാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങില്‍ വെറും 18 പന്തില്‍ 25 റണ്‍സ് നേടി ഫാല്‍ക്കണസിന്റെ വിജയത്തില്‍ പങ്കാളിയായി. ടീമിന്റെ ഏഴ് വിക്കറ്റ് വിജയത്തില്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും സംഭാവന നല്‍കിയ താരം പ്ലെയര്‍ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

റാഷിദ് ഖാന്‍, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് ശേഷം ഈ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബൗളറാണ് ഷാകിബ്. ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ ഇടംകൈയ്യന്‍ സ്പിന്നര്‍ കൂടിയാണ് താരം. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ 500 ലധികം വിക്കറ്റുകളും 7000 ലധികം റണ്‍സും എന്ന അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ആന്ദ്രെ റസ്സലാണ് ഷാകിബ് ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ ചേരാന്‍ അടുത്തുനില്‍ക്കുന്ന താരം.

Shakib Al Hasan
ഗാംഗുലി പുതിയ റോളില്‍, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ തന്ത്രം മെനയും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 2500ലധികം റണ്‍സും 100ല്‍ കൂടുതല്‍ വിക്കറ്റുകളും നേടിയ ഏക കളിക്കാരനാണ് ഷാകിബ്. ബംഗ്ലാദേശിനായി ടി20യില്‍ 129 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 149 വിക്കറ്റുകളും 2551 റണ്‍സും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2024ലെ ടി20 ലോകകപ്പിന് ശേഷം വിരമിച്ചു.

Shakib Al Hasan
വനിതാ ഏകദിന ലോകകപ്പ്: പാകിസ്ഥാനെ ഫാത്തിമ സന നയിക്കും, ടീമില്‍ അണ്‍ക്യാപ്ഡ് താരവും
Summary

Shakib Al Hasan Creates History; fifth bowler in history to achieve the feat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com