സിഡ്നി: സമ്മർദ ഘട്ടങ്ങളിലും അവസാന പന്തിൽ സിക്സ് പറത്തി ടീം ജയം ആഘോഷമാക്കാൻ പ്രാപ്തിയുള്ള ഫിനിഷറായിരുന്നു ധോനി. എതിരാളികൾക്ക് ജയിക്കാൻ അവസാന പന്തിൽ ആറ് റൺസ് വേണമെന്നിരിക്കെ ധോനി സ്ട്രൈക്ക് ചെയ്യുമ്പോൾ ഏത് ഡെലിവറിയാവും അങ്ങനെയൊരു സാഹചര്യത്തിൽ എറിയാൻ തുനിയുക എന്ന ചോദ്യമാണ് ഓസീസ് പേസർ പാറ്റ് കമിൻസിനെ തേടിയെത്തിയത്. ഏറെ പ്രയാസമേറിയത് എന്നായിരുന്നു കമിൻസിന്റെ മറുപടി.
അവസാന പന്തിൽ ധോനി സിക്സ് പറത്തുന്ന വീഡിയോകൾ നിരവധി തവണ ഞാൻ കണ്ടിട്ടുണ്ട്. യോർക്കറുകൾ ധോനി നിലംതൊടീക്കാതെ പറത്തുന്നു. അതിനാൽ ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഞാൻ ധോനിക്കെതിരെ യോർക്കർ എറിയില്ല. ഒരു ബൗൺസറോ അതല്ലെങ്കിൽ സ്ലോ ഡെലിവറിയോ, വൈഡ് യോർക്കറോ ആവും എറിയുക. അങ്ങനെ ഒരു സാഹചര്യം വരരുതേ എന്നാണ് തന്റെ ആഗ്രഹം എന്നും കമിൻസ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് വട്ടമാണ് കമിൻസിന് ധോനിയുടെ വിക്കറ്റ് ലഭിച്ചത്. രണ്ടും ടി20 ക്രിക്കറ്റിലായിരുന്നു. ഇന്ത്യൻ നായകന് എതിരെ പെർഫക്ട് ഡെലിവറികളുമായി വരിക ഏറെ പ്രയാസമാണെന്നും കമിൻസ് പറഞ്ഞു. കളിയിലേക്ക് വരുമ്പോൾ ഐപിഎൽ രണ്ടാം പകുതിയാണ് ഇനി ധോനിക്ക് മുൻപിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates