അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് സെർജിയോ റാമോസ്; ഇത് തന്റെ തീരുമാനമല്ലെന്ന് താരം

36 കാരനായ റാമോസ് സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയിട്ടുണ്ട്
സെര്‍ജിയോ റാമോസ്/ ചിത്രം; ഫെയ്സ്ബുക്ക്
സെര്‍ജിയോ റാമോസ്/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

മാഡ്രിഡ്; സ്പെയിൽ സൂപ്പർതാരം  സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പെയിന്‍ പരിശീലകന്റെ  ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്. 36 കാരനായ റാമോസ് സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയിട്ടുണ്ട്. സ്പെയിനിന്റെ മുൻ നായകൻ കൂടിയാണ്. 

'സമയമായിരിക്കുന്നു. സ്പെയിൻ ദേശിയ ടീമിനോട് വിടപറയാൻ. ഇന്ന് രാവിലെ സ്പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഞാൻ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും കരിയറിൽ എന്തു മികവു കാട്ടിയാലും ദേശീയ ടീമിന്‍റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുഃഖഭാരത്തോടെ ഈ വഴി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചുനാൾ കൂടി തുടരാനാവുമെന്നും മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമെന്നും ഞാൻ കരുതി. ഈ യാത്ര എന്റെ സ്വന്തം തിരഞ്ഞെടുപ്പിൽ അവസാനിക്കാൻ യോഗ്യമാണെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു. അല്ലെങ്കിൽ എന്റെ പ്രകടനം ഞങ്ങളുടെ ദേശീയ ടീമിന് യോഗ്യമായ ഒരു തലത്തിൽ ആയിരുന്നില്ല.'

'കളി അവസാനിപ്പിക്കാൻ പ്രായം ഒരു ഘടകമേ അല്ല. അത് വെറും നമ്പർമാത്രമാണ്. ആരുടേയും കഴിവിനെ പ്രായം ബാധിക്കില്ല.  ഈ പ്രായത്തിലും മോഡ്രിച്ചിന്‍റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ എന്‍റെ കാര്യത്തില്‍ പക്ഷെ അത് അങ്ങനെയായില്ല. കാരണം, ഫുട്ബോള്‍ എല്ലാകാലത്തും നിതി കാണിക്കില്ല, അതുപോലെ ഫുട്ബോള്‍ എന്നാല്‍ വെറും ഫുട്ബോള്‍ മാത്രവുമല്ല.'- റാമോസ് കുറിച്ചു. വേദനയോടെ താൻ ഇത് അം​ഗീകരിക്കുകയാണെന്നും ഇത്രനാൾ നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു സെര്‍ജിയോ റാമോസ്. 2005-ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനായി ബൂട്ടണിയുന്നത്. സ്‌പെയിന്‍ ദേശീയ ടീമിനായി 180 മത്സരങ്ങള്‍ കളിച്ച റാമോസ് പിഎസ്ജിക്ക് വേണ്ടി തുടര്‍ന്നു ബൂട്ടണിയും. ലോകകപ്പിന് പുറമേ 2008-ലും 2012-ലും രണ്ടുതവണ യൂറോ കപ്പ് നേടിയ ടീമിലും റാമോസ് അംഗമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com