'ഇത് അന്യായം, കഷ്ടപ്പാട് മുഴുവന്‍ ഞങ്ങള്‍ക്ക്'- ലോകകപ്പ് സമയ ക്രമത്തിനെതിരെ ലങ്കന്‍ താരങ്ങള്‍

പല ടീമുകള്‍ക്കും ഒരേ വേദിയില്‍ തന്നെ മത്സരങ്ങള്‍
Sri Lanka stars slam
ലങ്കന്‍ താരങ്ങള്‍പിടിഐ
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ഐസിസിക്കെതിരെ വിമര്‍ശനവുമായി ശ്രീലങ്കന്‍ താരങ്ങള്‍. ലോകകപ്പിലെ മത്സര ക്രമത്തെ വിമര്‍ശിച്ചാണ് താരങ്ങള്‍ രംഗത്തെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയുടെ നാല് മത്സരങ്ങളും നാല് വ്യത്യസ്ത വേദികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനെതിരെ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, സ്പിന്നല്‍ മഹീഷ് തീക്ഷണ എന്നിവരാണ് എതിര്‍പ്പറിയിച്ച് എത്തിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിട്ടത് ന്യൂയോര്‍ക്കിലാണ്. ബംഗ്ലാദേശിനെതിരായ അവരുടെ രണ്ടാം പോരാട്ടം ഡള്ളാസിലാണ്. നേപ്പാളിനെതിരായ ലങ്കയുടെ പോരാട്ടം ഫ്‌ളോറിഡയിലുമാണ് നിശ്ചയിച്ചത്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. നാല് കളികള്‍ നാല് വേദികളിലാണ്. ഇതു കഠിനമാണ്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഫ്‌ളോറിഡയില്‍ നടക്കുന്നു എന്നു മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസിക്കാനുള്ള ഏക കാര്യം'- ഹസരങ്ക വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞങ്ങളോടു അന്യായമാണ് കാണിക്കുന്നത്. ഓരോ മത്സരത്തിനു ശേഷവും ഞങ്ങള്‍ അടുത്ത സ്ഥലത്തക്ക് വിമാന യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഫ്‌ലൈറ്റ് കിട്ടാന്‍ ഏറെ നേരം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഫ്‌ലോറിഡയില്‍ നിന്നു മയാമിയിലേക്ക് ഞങ്ങള്‍ക്ക് പോകേണ്ട വിമാനം രാത്രി എട്ട് മണിക്കാണ് പറഞ്ഞത്. പക്ഷേ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയായിരുന്നു. ഒടുവില്‍ വിമാനം വന്നത് പുലര്‍ച്ചെ അഞ്ച് മണിക്കാണ്. പരിശീലനത്തില്‍ ഏര്‍പ്പെടേണ്ട സമയം നഷ്ടമടക്കമുള്ള പ്രശ്‌നങ്ങള്‍ ടീം നേരിടുന്നു.'

'ചില ടീമുകള്‍ക്ക് ഒരേ വേദിയില്‍ തന്നെയാണ് മത്സരം. 15 മിനിറ്റു സഞ്ചരിച്ചാല്‍ ആ ടീമുകള്‍ക്ക് അവര്‍ താമസിക്കുന്ന ഹോട്ടലിലെത്താം. ഞാന്‍ ടീമുകളുടെ പേര് പറയുന്നില്ല. അവര്‍ക്കൊന്നും പക്ഷേ ഞങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്താണെന്നു അറിയില്ല. ആ ടീമുകള്‍ സന്നാഹ മത്സരം വരെ ഒരേ വേദിയില്‍ തന്നെയാണ് കളിച്ചത്. ഞങ്ങള്‍ സന്നാഹ മത്സരം കളിച്ചത് ഫ്‌ളോറിഡയിലാണ്. ഞങ്ങളുടെ ആദ്യ മത്സരം ന്യൂയോര്‍ക്കിലായിരുന്നു. മൂന്നാം മത്സരം കളിക്കാന്‍ തിരികേ ഫ്‌ളോറിഡയില്‍ തന്നെ ഞങ്ങള്‍ വരേണ്ടി വരുന്ന അവസ്ഥയാണ്. ഇതെല്ലാം പറഞ്ഞതു കൊണ്ടു വലിയ കാര്യമുണ്ടെന്നു കരുതുന്നില്ല'- തീക്ഷണ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു 10 വിക്കറ്റിന്റെ തോല്‍വിയാണ് ലങ്ക വഴങ്ങിയത്. ഈ മാസം ഏഴിനാണ് അവരുടെ രണ്ടാം പോരാട്ടം. ബംഗ്ലാദേശാണ് എതിരാളികള്‍.

Sri Lanka stars slam
ഒടുവില്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com