കന്നി ഇരട്ട സെഞ്ച്വറിയടിച്ച് ഖവാജ, അരങ്ങേറ്റ ടെസ്റ്റില്‍ ശതകം സ്വന്തമാക്കി ഇംഗ്ലിസ്; ഓസീസിന് 600 റൺസ്

സ്റ്റീവ് സ്മിത്തിനും സെഞ്ച്വറി
Sri Lanka vs Australia
ഇരട്ട സെഞ്ച്വറിയടിച്ച ഉസ്മാൻ ഖവാജ, സെഞ്ച്വറികളടിച്ച സ്റ്റീവ് സ്മിത്ത്, ജോഷ് ഇം​ഗ്ലിസ്എപി
Updated on
1 min read

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറില്‍. കന്നി ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ ഉസ്മാന്‍ ഖവാജ മിന്നും ഫോമിലേക്ക് മടങ്ങിയെത്തി. ഒപ്പം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലെത്തിയത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 600 റണ്‍സെന്ന ശക്തമായ നിലയില്‍ ബാറ്റിങ് തുടരുന്നു. 25 റണ്‍സുമായി അലക്‌സ് കാരിയും 10 റണ്‍സുമായി ബ്യു വെബ്സ്റ്ററുമാണ് ക്രീസില്‍.

ഖവാജ കന്നി ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇംഗ്ലിസ് സെഞ്ച്വറിയടിച്ചു. ഖവാജ 16 ഫോറും ഒരു സിക്‌സും സഹിതം 232 റണ്‍സ് കണ്ടെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ 94 പന്തില്‍ 102 റണ്‍സുമായി ഇംഗ്ലിസ് പൊരുതി. 10 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. സ്മിത്ത് 12 ഫോറും 2 സിക്‌സും സഹിതം 141 റണ്‍സ് കണ്ടെത്തി.

ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഓസട്രേലിയയ്ക്ക് നഷ്ടമായത്. 40 പന്തില്‍ 57 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് മികച്ച തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡിനെ പ്രബാത് ജയസൂര്യ ആണ് പുറത്താക്കിയത്. 50 പന്തില്‍ 20 റണ്‍സ് നേടിയ ലാബുഷെയ്നെ ജ്രെഫി വാന്‍ഡെര്‍സെയാണ് കുടുക്കിയത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ആക്രമണശൈലിയിലാണ് ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തലങ്ങുംവിലങ്ങും പന്ത് പായിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ശ്രീലങ്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. പത്ത് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് ട്രാവിസ് ഹെഡിന്റെ അര്‍ധ ശതകം.

ലങ്കന്‍ നിരയില്‍ പ്രബോത് ജയസൂര്യ 3 വിക്കറ്റുകള്‍ വീഴ്ത്തി. വാന്‍ഡര്‍സെ 2 വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com