മാരക പന്തുകളുമായി ഹോള്‍ഡര്‍; മികച്ച സ്‌കോര്‍ ഇല്ലാതെ പഞ്ചാബ്; സണ്‍റൈസേഴ്‌സിന് 126 റണ്‍സ് ലക്ഷ്യം

മാരക പന്തുകളുമായി ഹോള്‍ഡര്‍; മികച്ച സ്‌കോര്‍ ഇല്ലാതെ പഞ്ചാബ്; സണ്‍റൈസേഴ്‌സിന് 126 റണ്‍സ് ലക്ഷ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 126 റണ്‍സ് വിജയ ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ഹൈദരാബാദ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പഞ്ചാബിന് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയി. 20 ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ വിശ്വസ്തരായ ഓപ്പണര്‍മാരായ നായകന്‍ കെഎല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും പഞ്ചാബിന് നഷ്ടമായി. ഒരേ ഓവറില്‍ ഇരുവരെയും മടക്കി ജേസണ്‍ ഹോള്‍ഡറാണ് പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 

സ്‌കോര്‍ 26ല്‍ നില്‍ക്കേ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത മായങ്ക് കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറിലെ അഞ്ചാം പന്തില്‍ രാഹുലിനെയും മടക്കി ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ തുടക്കമേകി. 21 റണ്‍സാണ് പഞ്ചാബ് നായകന്‍ നേടിയത്. 

ഓപ്പണര്‍മാര്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ക്രിസ് ഗെയ്‌ലും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് പഞ്ചാബ് സ്‌കോര്‍ 50 കടത്തി. വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയതിനാല്‍ വേഗം കുറവായിരുന്നു സ്‌കോറിങിന്. സ്‌കോര്‍ 57ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ പഞ്ചാബിന്റെ മൂന്നാം വിക്കറ്റെടുത്തു. 14 റണ്‍സ് മാത്രമാണ് യൂണിവേഴ്‌സല്‍ ബോസിന് നേടാനായത്. 

പിന്നാലെ വന്ന മറ്റൊരു വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരനെ മടക്കി സന്ദീപ് ശര്‍മ പഞ്ചാബിനെ തകര്‍ത്തു. എട്ട് റണ്‍സ് മാത്രമെടുത്ത പൂരനെ ശര്‍മ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്‌കോര്‍ 118ല്‍ നില്‍ക്കെ നതാന്‍ എല്ലിയാസിനെ ഭുവനേശ്വര്‍ കുമാറും മടക്കി. 

ഹൈദരാബാദിനായി ജെയ്‌സന്‍ ഹോള്‍ഡര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. നാലോവറില്‍ 19 റണ്‍സ് വഴങ്ങി ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com