തര്‍ക്കം, വാദപ്രതിവാദം; ഹര്‍ദികിനെ തഴഞ്ഞ് സൂര്യയെ നായകനാക്കിയത് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍

ഇന്ത്യന്‍ ടീമിന്റെ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളും താരങ്ങളെ സെലക്ഷന്‍ കമ്മിറ്റി ബോധ്യപ്പെടുത്തി
suryakumar yadav
ടി20 ലോകകിരീടം നേടിയ ആഹ്ലാദത്തിൽ ഹർദികും സൂര്യയും പിടിഐ
Updated on
1 min read

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ ടി 20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ നായകനാക്കിയത് സെലക്ഷന്‍ കമ്മിറ്റിയിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലെന്ന് റിപ്പോര്‍ട്ടുകള്‍. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെ ഏതാനും താരങ്ങളുമായും ടെലഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ ടീമിന്റെ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളും താരങ്ങളെ സെലക്ഷന്‍ കമ്മിറ്റി ബോധ്യപ്പെടുത്തി.

ക്യാപ്റ്റനെ തീരുമാനിക്കുന്നതിന് മുമ്പ് ബിസിസിഐ ടീമില്‍ നിന്നും ഫീഡ്ബാക്ക് തേടിയിരുന്നു. കൂടുതല്‍ താരങ്ങളും ഹര്‍ദികിനെ അപേക്ഷിച്ച് സൂര്യകുമാറിനെയാണ് പിന്തുണച്ചതെന്നാണ് വിവരം. കളിക്കാരുമായി രോഹിത് ശര്‍മയുടേതിന് സമാനമായ ഇടപെടലുകളാണ് സൂര്യകുമാറിന്റേതെന്നും താരങ്ങള്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇഷാന്‍ കിഷന്‍ ടീം വിട്ടുപോയപ്പോള്‍, ടീമിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ ഇടപെടല്‍ നടത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ദികിനെ അപേക്ഷിച്ച് സഹതാരങ്ങളെ കൂട്ടിപ്പിടിച്ച് പോകാനുള്ള സൂര്യകുമാര്‍ യാദവിന്റെ മാന്‍- മാനേജ്‌മെന്റ് വൈദഗ്ധ്യവും ബിസിസിഐയെയും സെലക്ഷന്‍ കമ്മിറ്റിയെയും ആകര്‍ഷിച്ചു. സൂര്യകുമാര്‍ യാദവിന്റെ ആശയവിനിമയ ശൈലിയും രോഹിത്തിനെപ്പോലെയാണ്. കളിക്കാര്‍ക്ക് ചര്‍ച്ചകള്‍ നടത്താന്‍ സുഖകരമാണെന്നും ടീമില്‍ നിന്നും തേടിയ ഫീഡ്ബാക്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇടയ്ക്കിടെയുള്ള പരിക്കുകളും ഹര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായി. 2022 ജനുവരി മുതല്‍ ഇന്ത്യ 79 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 46 എണ്ണത്തില്‍ മാത്രമാണ് ഹര്‍ദിക് ഇറങ്ങിയത്. അതേസമയം വളരെ കുറച്ചു മത്സരങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ സൂര്യകുമാറിന് നഷ്ടമായത്. ഓസ്‌ട്രേലിയക്കെതിരെ സൂര്യകുമാരിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1 ന് പരമ്പര നേടിയിരുന്നു.

suryakumar yadav
'ടി20യില്‍ സൂര്യോദയം'- ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു ടീമില്‍

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ നേരത്തേ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. ഹര്‍ദികിനെയും കെ എല്‍ രാഹുലിനെയും പിന്തള്ളി ശുഭ്മാന്‍ ഗില്ലിനെ ടി 20 യിലേയും ഏകദിനത്തിലേയും വൈസ് ക്യാപ്റ്റനാക്കിയത്, പുതിയ കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും ടീമിന്റെ ഭാവി കൂടി കണക്കിലെടുത്താണെന്നാണ് വിലയിരുത്തല്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് നായകന്‍. ഏകദിന ടീമില്‍ കെ എല്‍ രാഹുലിനേയും ശ്രേയസ് അയ്യരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com