'അഫ്ഗാന്‍ സെമി തോറ്റതിന് കാരണം ഇന്ത്യ!'

ലോകകപ്പ് ഷെഡ്യൂള്‍ ഇന്ത്യയുടെ സൗകര്യം നോക്കി നിശ്ചയിക്കുന്നുവെന്നു ആരോപിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
Michael Vaughan blames
റാഷിദ് ഖാന്‍, രോഹിത് ശര്‍മഎക്സ്
Updated on
1 min read

ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സൗകര്യത്തിനു ഷെഡ്യൂള്‍ ഉണ്ടാക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് വോണ്‍ ആരോപണവുമായി രംഗത്തെത്തിയത്. എക്‌സ് പോസ്റ്റിലാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇക്കാര്യം പറഞ്ഞത്.

മത്സരത്തില്‍ വെറും 56 റണ്‍സില്‍ അഫ്ഗാന്‍ ഓള്‍ ഔട്ടായിരുന്നു. ദക്ഷിണാഫ്രിക്ക അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തു.

'അഫ്ഗാന്റെ സെമി പോരാട്ടം ഗയാനയില്‍ നടത്തണമായിരുന്നു. എന്നാല്‍ എല്ലാം ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതിനാല്‍ മറ്റുള്ളവരോട് അനീതി കാണിക്കുകയാണ്. സെന്റ് വിന്‍സെന്റിലെ വേദി വ്യത്യസ്തമാണ്. കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണം. എന്നാല്‍ ട്രിനിഡാഡിലേക്ക് വരുന്നതിനിടെ അഫ്ഗാന്‍ ടീമിന്റെ വിമാനം നാല് മണിക്കൂറോളമാണ് വൈകിയത്. പരിശീലനത്തിനോ, പുതിയ വേദി പരിചയപ്പെടാനോ അവര്‍ക്കു സമയം ലഭിച്ചില്ല. താരങ്ങളോട് ഇത്രയും ബഹുമാനക്കുറവ് കാണിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്'- വോണ്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം സെമി ട്രിനിഡാഡിലും രണ്ടാം സെമി ഗയാനയിലുമാണ് ഷെഡ്യൂള്‍ ചെയ്തത്. അഫ്ഗാന്‍ ടീമിനേയും ഗയാനയില്‍ കളിക്കാന്‍ അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് വോണ്‍ പറയുന്നത്.

ട്രിനിഡാഡിലാണ് അഫ്ഗാന്‍- ദക്ഷിണാഫ്രിക്ക ആദ്യ സെമിയുടെ വേദി നിശ്ചയിച്ചിരുന്നത്. സെമിക്കായി ഈ വേദിയിലേക്ക് എത്തുന്നതിനിടെ അഫ്ഗാന്‍ ടീമിന്റെ വിമാനം വൈകി. പിന്നീട് നേരെ കളിക്കാനിറങ്ങേണ്ട അവസ്ഥയായിരുന്നു അഫ്ഗാനിസ്ഥാനെന്നു വോണ്‍ ചൂണ്ടിക്കാട്ടുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അഫ്ഗാന്‍ ടീമിനു സാധിച്ചില്ലെന്നും ഇത് അവരുടെ ബാറ്റിങിനെ ബാധിച്ചെന്നും വോണ്‍ വ്യക്തമാക്കുന്നത്.

Michael Vaughan blames
ഇന്ത്യക്ക് തീര്‍ക്കാനുണ്ട് ഒരു 'സെമി' കണക്ക്; ഇംഗ്ലണ്ടിന് ചങ്കിടിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com