പൂരാന്റെ വെടിക്കെട്ട്, വിന്‍ഡീസിന്റെ റണ്‍മല കടക്കാനായില്ല, അഫ്ഗാനിസ്ഥാന് വമ്പന്‍ തോല്‍വി

104 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം.
T20wc-West Indies won by 104 runs
വിന്‍ഡീസിന്റെ റണ്‍മല കടക്കാനായില്ല, അഫ്ഗാനിസ്ഥാന് വമ്പന്‍ തോല്‍വി ഫെയ്‌സ്ബുക്ക്
Updated on
1 min read

സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. വിന്‍ഡീസ് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 16.2 ഓവറില്‍ 114 റണ്‍സിന് പുറത്തായി. 104 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സ് സ്‌കോര്‍ ചെയ്തത്. 53 പന്തില്‍ 98 റണ്‍സടിച്ച നിക്കോളാസ് പൂരാനാണ് കളിയിലെ താരം. ജോണ്‍സണ്‍ ചാള്‍സ്(27 പന്തില്‍ 43), ഷായ് ഹോപ്(17 പന്തില്‍ 25), റൊവ്മാന്‍ പവല്‍(15 പന്തില്‍ 26), എന്നിവരും വിന്‍ഡീസിനായി തിളങ്ങി. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218-5, അഫ്ഗാനിസ്ഥാന്‍ 16.2 ഓവറില്‍ 114ന് ഓള്‍ ഔട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

T20wc-West Indies won by 104 runs
നാല് ഓവര്‍, നാലു മെയ്ഡന്‍, മൂന്ന് വിക്കറ്റ്; ടി20 ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ലോക്കി ഫെര്‍ഗൂസന്‍

വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് തുടക്കത്തിലെ അടിതെറ്റി. മികച്ച ഫോമിലുള്ള ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ(0) ആദ്യ ഓവറില്‍ തന്നെ അകീല്‍ ഹുസൈന്‍ മടക്കി. ഇബ്രാഹിം സാദ്രാനും(38), ഗുല്‍ബദിന്‍ നയ്ബും(7) ചേര്‍ന്ന് പവര്‍ പ്ലേയില്‍ അഫ്ഗാനെ 45 റണ്‍സിലെത്തിച്ചെങ്കിലും ഇരുവരും പുറന്നായതോടെ അഫ്ഗാന്‍ പതറി.

അസ്മതുല്ല ഒമര്‍സായി(23) പൊരുതി നോക്കിയെങ്കിലും നജീബുല്ല സാദ്രാനും(0), മുഹമ്മദ് നബിയും(1), കരീം ജന്നത്തും(14) നിരാശപ്പെടുത്തിയപ്പോള്‍ 11 പന്തില്‍ 18 റണ്‍സെടുത്ത നായകന്‍ റാഷിദ് ഖാന്‍ന്റെ പോരാട്ടമാണ് അഫ്ഗാനെ 100 കടത്തിയത്. വിന്‍ഡീസിനായി ഒബെദ് മക്കോയ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോട്ടി 28 റണ്‍സിനും അക്കീല്‍ ഹൊസൈന്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ സി ഗ്രൂപ്പില്‍ എട്ട് പോയന്റുമായി വിന്‍ഡീസ് ഒന്നാമതെത്തി.ആറ് പോയന്റുള്ള അഫ്ഗാനും നേരത്തെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com