പ്രതിഭാശാലി! ബുംറയ്ക്ക് പകരക്കാരനാകേണ്ട താരം? റിക്കി പോണ്ടിങ് പറയുന്നത്

ഫെബ്രുവരി 20 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കും.
Who should replace Bumrah? Ricky Ponting says
ബുംറ
Updated on
1 min read

ചാംപ്യന്‍സ് ട്രോഫിയില്‍ ജസ്പ്രിത് ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണയെയാണ് 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിക്കാരനായ പേസര്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ് പറയുന്നത് ബുംറയ്ക്ക് പകരക്കാരനാകേണ്ട ബൗളര്‍ അര്‍ഷ്ദീപ് സിങ്ങാണെന്നാണ്. ടി20യില്‍ അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകളെ ഓര്‍മ്മിപ്പിച്ച് ബുംറയ്ക്ക് സമാനമായി ഡെത്ത് ബൗളിങ്ങ് ചെയ്യാന്‍ അര്‍ഷ്ദീപിന് കഴിയുമെന്നാണ് പോണ്ടിങ് പറയുന്നത്.

'ഇടം കൈയന്‍ പേസര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ‍ ബുംറക്ക് പകരമായി അര്‍ഷ്ദീപ് സിങ്ങിനെയാണ് കളിപ്പിക്കേണ്ടത്. ടി20യില്‍ അദ്ദേഹം എത്രത്തോളം മികവ് കാട്ടിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ബുംറ ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ പ്രതിഭയുള്ള ബൗളറാണ് അര്‍ഷ്ദീപ്. ന്യൂബോളിലും ഡെത്തോവറിലും ബുംറ ചെയ്യുന്നത് ആവര്‍ത്തിക്കാന്‍ അര്‍ഷ്ദീപിനാവും' റിക്കി പോണ്ടിങ്ങ് പറഞ്ഞു.

ഹര്‍ഷിത് റാണയും മോശമല്ല, കഴിവുകളുള്ള ബൗളര്‍ എന്നാണ് കരുതുന്നത്, ന്യൂ ബൗളില്‍ അദ്ദേഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന് അറിയാം, പക്ഷേ അര്‍ഷ്ദീപ് സിങ്ങിനെ പോലെ റാണയുടെ ഡെത്ത് സ്‌കില്‍സ് മികച്ചതാണെന്ന് കരുതുന്നില്ല. പോണ്ടിങ് പറഞ്ഞു.

ഫെബ്രുവരി 20 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കും. അതിനു മുന്നോടിയായി, പാകിസ്ഥാന്‍ ഷഹീന്‍സിനോട് ബംഗ്ലാ ടൈഗേഴ്‌സ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ഇന്ത്യയെ വെല്ലുവിളിക്കുന്നതിനുമുമ്പ്, എല്ലാ മേഖലകളിലും അല്ലെങ്കിലും, ചില മേഖലകള്‍ അഭിസംബോധന ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com