

ഹരാരെ: ക്രിക്കറ്റ് ലോകം സമീപകാലത്തു കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലായിരുന്നു ആവേശകരമായ മത്സരം. നിശ്ചിത ഓവര്‍ മറികടന്നു മത്സരം സൂപ്പര്‍ ഓവറിലാണ് തീരുമാനിക്കപ്പെട്ടത്.
സിംബാബ്‌വെക്കെതിരെയും വിന്‍ഡീസ് തോറ്റിരുന്നു. രണ്ട് തോല്‍വികള്‍ അവരുടെ ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാക്കി.
തോറ്റങ്കിലും കരീബിയന്‍ സംഘം സൂപ്പര്‍ സിക്‌സിലേക്ക് കടന്നിട്ടുണ്ട്. സൂപ്പര്‍ സിക്‌സിലെ മൂന്നില്‍ മൂന്ന് മത്സരങ്ങളും വിന്‍ഡീസ് ജയിക്കണം. ശ്രീലങ്ക, ഒമാന്‍, സ്‌കോട്‌ലന്‍ഡ് ടീമുകളെയാണ് വിന്‍ഡീസ് നേരിടേണ്ടത്. ഈ മൂന്ന് മത്സരങ്ങളും ജയിച്ചാലും മറ്റു ടീമുകളുടെ ഫലവും കരീബിയന്‍ പടയ്ക്ക് നിര്‍ണായകമാണ്. ശ്രീലങ്ക, സിംബാംബ്‌വെ ടീമുകള്‍ കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ തോല്‍ക്കണം. നെതര്‍ലന്‍ഡ്‌സ് ഒരു മത്സരം തോല്‍ക്കേണ്ടതും വിന്‍ഡീസിനു ആവശ്യമാണ്. ഇങ്ങനെ നടന്നില്ലെങ്കില്‍ ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇന്‍ഡീസ് കളിക്കാത്ത ലോകകപ്പായി ഇന്ത്യയിലെ പോരാട്ടം മാറും.
ഏകദിന ചരിത്രത്തിലെ ത്രസിപ്പിക്കുന്ന പോരാട്ടമാണ് വിന്‍ഡീസ് നേതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ കണ്ടത്. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നെതര്‍ലന്‍ഡ്‌സ് ആ സ്‌കോര്‍ മറികടക്കാനുള്ള നിശ്ചയദാര്‍ഢ്യം പുറത്തെടുത്തതോടെ കളി ആവേശകരമായി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് അടിച്ചെടുത്തു.
എന്നാല്‍ നെതര്‍ലന്‍ഡ്‌സ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. പക്ഷേ അവരുടെ പോരാട്ടവും ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് തന്നെ അടിച്ചെടുത്തു. പോരാട്ടം സൂപ്പര്‍ ഓവറിലേക്ക്. ജാസന്‍ ഹോള്‍ഡര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ വാന്‍ ബീക് മൂന്ന് വീതം ഫോറും സിക്‌സും സഹിതം 30 റണ്‍സ് വാരി. വിന്‍ഡീസിന്റെ പോരാട്ടം അഞ്ച് പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സില്‍ അവസാനിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
