ഇന്ത്യന്‍ ടീം കോച്ചാകാന്‍ ഷാവിക്കും ആഗ്രഹം! ബാഴ്‌സലോണ ഇതിഹാസം വരുമോ?

ഷാവിയുടെ അപേക്ഷ കിട്ടിയതായി എഐഎഫ്എഫ്
Xavi Hernandez applied for India  coach role
Xavi Hernandezsource: x
Updated on
1 min read

ന്യൂഡല്‍ഹി: ബാഴ്‌സലോണ ഇതിഹാസവും സ്പാനിഷ് മധ്യനിരയിലെ എന്‍ജിനുമായിരുന്ന ഷാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകുമോ? അവിശ്വസനീയമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. കാരണം ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ ഷാവിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി ഷാവിയുടെ പേര് കണ്ട് അമ്പരന്നു പോയെന്നാണ് റിപ്പോര്‍ട്ട്. ഷാവി ഇമെയിലായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു എഐഎഫ്എഫ് ടീം ഡയറക്ടര്‍ സുബ്രത പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മനോലോ മാര്‍ക്വേസ് രാജിവച്ച ഒഴിവിലേക്കാണ് ഇന്ത്യ പരിശീലകനെ തേടുന്നത്.

Xavi Hernandez applied for India  coach role
ആര്‍സിബി പേസര്‍ യഷ് ദയാലിന് വീണ്ടും കുരുക്ക്; 17കാരിയെ 2 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസ്

പ്രതിഭാധനനായ താരവും പരിശീലകനായി പെരുമയിലേക്ക് ഉയരുന്ന ഒരാളുമായ ഷാവിയെ പോലെ ഒരാള്‍ ടീമിന്റെ കോച്ചാകുന്നത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ മുന്‍ ബാഴ്‌സ നായകനു നല്‍കേണ്ട പ്രതിഫലമാണ് എഐഎഫ്എഫിനെ വിഷയത്തില്‍ പിന്നോട്ടടിക്കുന്നത്. ആരാധകരും ഫുട്‌ബോള്‍ പണ്ഡിതരും ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്നും ഉറപ്പാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തടസമായി നില്‍ക്കുന്നു എന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

പരിശീലക കരിയര്‍ ഖത്തറിലെ അല്‍ സാദിലൂടെയാണ് ഷാവി ആരംഭിച്ചത്. 100 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചു. 7 കിരീടങ്ങളും സമ്മാനിച്ചു. പിന്നീട് ബാഴ്‌സലോണയുടെ പരിശീലകനായി. ബാഴ്‌സയുടെ മോശം സമയത്താണ് ഷാവി സ്ഥാനമേറ്റത്. പഴയ പ്രതാപത്തിലേക്ക് ഷാവിക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ കിരീട നേട്ടമുണ്ട്. ഭാവിയിലേക്കുള്ള അടിത്തറയും അദ്ദേഹം ടീമിലുണ്ടാക്കിയിരുന്നു.

Xavi Hernandez applied for India  coach role
2 സെഞ്ച്വറി നഷ്ടങ്ങള്‍; കളി ഇംഗ്ലീഷ് വരുതിയില്‍
Summary

Football News: Xavi Hernandez applied for the role of India's new head coach after Manolo Marquez's departure from the role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com