'അതേ ഞാന്‍ കറുത്തതാണ്, അതാണ് എന്റെ നിറം': ഈ വിവേചനം അസ്വസ്ഥനാക്കുന്നെന്ന് ബാവുമ 

കളിക്കളത്തിലെ പ്രകടനത്തെക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നോക്കിക്കാണുന്നത് അസ്വസ്ഥനാക്കുന്നുണ്ടെന്ന് ബാവുമ
'അതേ ഞാന്‍ കറുത്തതാണ്, അതാണ് എന്റെ നിറം': ഈ വിവേചനം അസ്വസ്ഥനാക്കുന്നെന്ന് ബാവുമ 
Updated on
1 min read

ഇംഗ്ലണ്ടിനെതിരെ കളിച്ച ആദ്യ ഏകദിന മത്സരത്തില്‍ ടീമിനെ ജയത്തിലേക്കെത്തിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനാണ് തെംബാ ബാവുമ. രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡീ കോക്കുമായി ചേര്‍ന്ന് കാഴ്ചവച്ച 173 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. 98 റണ്‍സാണ് ഇതില്‍ ബാവുമയുടെ സംഭാവന. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തെക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നോക്കിക്കാണുന്നത് അസ്വസ്ഥനാക്കുന്നുണ്ടെന്ന് ബാവുമ തുറന്നുപറയുന്നു. 

'അതേ ഞാന്‍ കറുത്തതാണ്, അതാണ് എന്റെ നിറം. പക്ഷെ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് എനിക്കത് ഇഷ്ടമായതുകൊണ്ടാണ്. ഞാന്‍ ടീമിലുള്ളത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് കൊണ്ടാണെന്നാണ് എന്റെ വിശ്വാസം', ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിന് ശേഷമുള്ള ബാവുമയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. കളിക്കാരാകുമ്പോള്‍ ഔട്ടാകുന്നത് സ്വാഭാവികമാണെന്നും ഔട്ടാകുന്ന അവസാനത്തെ ആളല്ല താനെന്നും ബാവുമ പറയുന്നു. എല്ലാവരും മനസ്സിലാക്കേണ്ടത് ഈ വസ്തുതയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നിയമപ്രകാരം ദേശീയ ടീമിലേക്കെത്തുന്ന ആറ് കളിക്കാരെ തീരുമാനിക്കുന്നത് അവരുടെ നിറമാണ്. രണ്ട് കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കകാരടക്കം ടീമിലുണ്ടാകണം. എന്നാല്‍ ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബാവുമ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. താരം ടീമില്‍ തുടരുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിമര്‍ശനം. അതേസമയം ഇത്തരം വാദഗതികളെ തള്ളിക്കളയുന്ന ബാവുമ സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്താന്‍ ആവശ്യപ്പെടുന്നു. 

'നന്നായി കളിക്കുമ്പോള്‍ നിങ്ങളുടെ രൂപം പരാമര്‍ശിക്കപ്പെടുകയില്ല, പക്ഷെ മോശം കളിയില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് നിങ്ങളുടെ രൂപമായിരിക്കും. കറുത്തവര്‍ഗ്ഗക്കാര്‍ മോശം കളി പുറത്തെടുക്കുമ്പോള്‍ അവരുടെ രൂപത്തെ പഴിക്കുന്നത് പോലെതന്നെ അവര്‍ നന്നായി കളിക്കുമ്പോഴും ആ രൂപത്തെ അംഗീകരിക്കാന്‍ നമുക്കാവട്ടെ', ബാവുമ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com