ഒരോ കളിയിലും പൊരുതി, തുണച്ചത് വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മനോഭാവം: ഡേവിഡ് വാര്‍ണര്‍ 

മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു വാര്‍ണറുടെ വാക്കുകള്‍
ഒരോ കളിയിലും പൊരുതി, തുണച്ചത് വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മനോഭാവം: ഡേവിഡ് വാര്‍ണര്‍ 
Updated on
1 min read

ഷാര്‍ജ: ഒരിക്കലും വിട്ടുകൊടുക്കാത്ത ടീമിന്റെ മനോഭാവമാണ് അവിശ്വസനീയമായ ഫലം നല്‍കിയതെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു വാര്‍ണറുടെ വാക്കുകള്‍. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വഴങ്ങിയ ഭീകര തോല്‍വിക്ക് ശേഷം ഇപ്പോള്‍ സന്തോഷം തോന്നുന്നു. ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ക്രഡിറ്റ്. നദീം വളരെ അധികം മികച്ച് നിന്നു. ബാറ്റിങ്ങിലും കാര്യങ്ങള്‍ ലളിതമാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഓരോ മത്സരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ ഇറങ്ങിയതെന്നും വാര്‍ണര്‍ പറഞ്ഞു. 

ഈ പ്രകടനവും, കളിയുടെ ഗതിയും അടുത്ത മത്സരത്തിലേക്കും കൊണ്ടുവരാന്‍ സാധിച്ചാല്‍ ഞങ്ങള്‍ വളരെ വളരെ സന്തുഷ്ടരാവും. 2016ലേത് പോലെ കിരീടം നേടാന്‍ എല്ലാ മത്സരവും ജയിക്കണം എന്ന നിലയാണ് ഞങ്ങള്‍ക്ക് മുന്‍പിലുള്ളത്. ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ റാഷിദ് ഖാന്റെ പ്രതികരണം കണ്ടില്ലേ? എത്രമാത്രം ഇത് റാഷിദിന് വിലമതിക്കുന്നതാണ് എന്ന് അതില്‍ നിന്ന് വ്യക്തമാണ്. 

ടീമിന് മികച്ച തുടക്കം നല്‍കിയുളള എന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും കളികള്‍ നല്ല ഫലമാണ് നല്‍കിയത്. അത് നല്‍കുന്ന പോസിറ്റീവ് ഫീല്‍ തുടരാനാണ് ശ്രമം എന്നും വാര്‍ണര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് വേണ്ടി 85 റണ്‍സ് നേടി വാര്‍ണറും, 58 റണ്‍സ് നേടി സാഹയും പുറത്താവാതെ നിന്നു. 

മുംബൈ ഇന്ത്യന്‍സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഹൈദരാബാദ് എത്തിയിരുന്നു. വെള്ളിയാഴ്ച ബാംഗ്ലൂരിന് എതിരെയാണ് ഹൈദരാബാദിന്റെ പ്ലേഓഫ് മത്സരം. ആദ്യ പ്ലേഓഫില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com