'ടെസ്റ്റില്‍ ഓപണ്‍ ചെയ്യാന്‍ പറഞ്ഞു; അന്ന് ദാദയ്ക്ക് മുന്നില്‍ ഞാനൊരാവശ്യം വച്ചു'- ഓര്‍മകള്‍ പങ്കിട്ട് സെവാഗ്

ലോക ക്രിക്കറ്റില്‍ സ്‌ഫോടനാത്മകമായ ബാറ്റിങിന്റെ പേരില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്
'ടെസ്റ്റില്‍ ഓപണ്‍ ചെയ്യാന്‍ പറഞ്ഞു; അന്ന് ദാദയ്ക്ക് മുന്നില്‍ ഞാനൊരാവശ്യം വച്ചു'- ഓര്‍മകള്‍ പങ്കിട്ട് സെവാഗ്
Updated on
1 min read

മുംബൈ: ലോക ക്രിക്കറ്റില്‍ സ്‌ഫോടനാത്മകമായ ബാറ്റിങിന്റെ പേരില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്. ഏകദിനത്തില്‍ ഓപണറായി ഇറങ്ങുമ്പോഴും സെവാഗ് ടെസ്റ്റില്‍ മധ്യനിരയിലാണ് ഇറങ്ങിയിരുന്നത്. എന്നാല്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യ താരമെന്ന റെക്കോര്‍ഡ് വരെ നേടുന്ന മികച്ച ടെസ്റ്റ് ഓപണറായി മാറാന്‍ സെവാഗിന് പില്‍ക്കാത്ത് സാധിച്ചിരുന്നു. 

ഈ മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് വീരു. ബിസിസിഐയുടെ വാര്‍ഷിക അവാര്‍ഡ് സമ്മാനദാന ചടങ്ങില്‍ പട്ടോഡി അനുസ്മരണ പ്രഭാഷണം നടത്തവെയാണ് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി തന്റെ ടെസ്റ്റ് കരിയര്‍ രൂപപ്പെടുത്തിയതിനെ സംബന്ധിച്ച് സെവാഗ് വാചാലനായത്. 

ഗാംഗുലി നായകനായിരിക്കുമ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് അടിമുടി മാറിയത്. കളിക്കാരില്‍ പോരാട്ട വീര്യം നിറയ്ക്കാന്‍ ഗാംഗുലി അവര്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. സെവാഗ്, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍ തുടങ്ങി നായകന്റെ തണലില്‍ മികച്ച താരങ്ങളായി വളര്‍ന്ന നിരവധി പേരുണ്ടായിരുന്നു അന്ന് ടീമില്‍. അന്നത്തെ ഓര്‍മകളാണ് ഗാംഗുലിയടക്കമുള്ള മുന്‍ താരങ്ങള്‍ സന്നിഹിതരായ വേദിയില്‍ വച്ചായിരുന്നു സെവാഗ് ഓര്‍മകള്‍ പങ്കിട്ടത്. ടെസ്റ്റില്‍ ഓപണറാകാന്‍ ആവശ്യപ്പെട്ട നിമിഷത്തെക്കുറിച്ചായിരുന്നു സെവാഗ് പറഞ്ഞത്. 

'17-18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മനുഷ്യന്‍ എന്നോട് ടെസ്റ്റില്‍ ഓപണറാകാന്‍ ആവശ്യപ്പെട്ടു. എന്നെ സംബന്ധിച്ച് ഓപണറാകുന്നതും മധ്യനിരയില്‍ കളിക്കുന്നതുമൊക്കെ ഒരുപോലെയായിരുന്നു. എന്നാല്‍ ഞാന്‍ അന്ന് ദാദയ്ക്ക് മുന്നില്‍ ഒരു ആവശ്യം വച്ചു. ടെസ്റ്റ് ഓപണറെന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടാലും ഇനിയും അവസരം നല്‍കണം'. സെവാഗ് ഇക്കാര്യം ഒര്‍ത്തെടുത്തു പറയുമ്പോള്‍ ഗാംഗുലിയുടെ മുഖത്ത് പുഞ്ചിരിയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com