'തുടക്കം മുതല്‍ പിഴച്ചു', സീസണിലെ രണ്ടാം തോല്‍വിയില്‍ ഓപ്പണര്‍മാരെ പഴിച്ച് ധോനി

'160ന് മുകളില്‍ ചെയ്‌സ് ചെയ്യുമ്പോള്‍ റണ്‍റേറ്റ് ഉയരുകയും, മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ സമ്മര്‍ദം വന്ന് നിറയുകയും ചെയ്യും'
'തുടക്കം മുതല്‍ പിഴച്ചു', സീസണിലെ രണ്ടാം തോല്‍വിയില്‍ ഓപ്പണര്‍മാരെ പഴിച്ച് ധോനി
Updated on
1 min read

ദുബായ്: സീസണിലെ രണ്ടാമത്തെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഓപ്പണര്‍മാരെ പഴിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. ശക്തമായ തുടക്കം ലഭിക്കാതിരുന്നത് തിരിച്ചടിയായതായി ധോനി പറയുന്നു. 

160ന് മുകളില്‍ ചെയ്‌സ് ചെയ്യുമ്പോള്‍ റണ്‍റേറ്റ് ഉയരുകയും, മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ സമ്മര്‍ദം വന്ന് നിറയുകയും ചെയ്യും. അതുകൊണ്ട് തുടക്കത്തിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്. റായിഡു അടുത്ത കളിയിലേക്ക് മടങ്ങി എത്തുമെന്നാണ് കരുതുന്നത്. റായിഡു വരുന്നതോടെ പ്ലേയിങ് ഇലവനില്‍ പരീക്ഷണങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും ധോനി പറഞ്ഞു. 

സീസണിലെ തങ്ങളുടെ മൂന്ന് കളികള്‍ പിന്നിട്ടതിന് പിന്നാലെ ഏഴ് ദിവസത്തിന് ശേഷമാണ് ചെന്നൈയുടെ അടുത്ത കളി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 44 റണ്‍സിനാണ് ചെന്നൈ തോല്‍വിയിലേക്ക് വീണത്. പൃഥ്വി ഷായുടെ ബാറ്റിങ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് കണ്ടെത്തിയ ഡല്‍ഹി ചെന്നൈയെ നിശ്ചിത ഓവറില്‍ 131 റണ്‍സില്‍ ഒതുക്കി.

സീസണിലെ മൂന്നാമത്തെ കളിയിലും ചെന്നൈ ഓപ്പണര്‍മാര്‍ പരാജയപ്പെടുത്തി. 10 റണ്‍സ് എടുത്ത് മുരളി വിജയിയും 14 റണ്‍സ് എടുത്ത് വാട്‌സനും മടങ്ങി. 35 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ഡുപ്ലസിസ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ആറാമനായാണ് ധോനി ക്രീസിലേക്ക് എത്തിയത്. 12 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ റബാഡ പന്തിന്റെ കൈകളിലേക്ക് ധോനിയെ എത്തിച്ചു. 

അശ്വിന്റെ അഭാവത്തില്‍ ഇറങ്ങിയിട്ടും ചെന്നൈയെ പിടിച്ചു കെട്ടാനായത് ഡല്‍ഹി ബൗളിങ് നിരക്ക് ആശ്വാസം നല്‍കുന്നു. 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ചെന്നൈയെ കൂടുതല്‍ വലച്ചത്. നോര്‍ത്‌ജെ 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com