ധോനിയോട് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പറഞ്ഞു, എന്നിട്ട് മറ്റ് താരങ്ങളെ പുറത്തേക്കെറിഞ്ഞു; ഗ്രെഗ് ചാപ്പലിന് കീഴിലേത് ഏറ്റവും മോശം ദിനങ്ങളെന്ന് ഹര്‍ഭജന്‍

2005ല്‍ നായകനായിരുന്ന ഗാംഗുലിയുടെ താത്പര്യത്തെ തുടര്‍ന്നാണ് ഗ്രെഗ് ചാപ്പല്‍ പരിശീലകനാവുന്നത്
ധോനിയോട് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പറഞ്ഞു, എന്നിട്ട് മറ്റ് താരങ്ങളെ പുറത്തേക്കെറിഞ്ഞു; ഗ്രെഗ് ചാപ്പലിന് കീഴിലേത് ഏറ്റവും മോശം ദിനങ്ങളെന്ന് ഹര്‍ഭജന്‍
Updated on
1 min read

മുംബൈ: ഗ്രെഗ് ചാപ്പലിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം ദിനങ്ങളായിരുന്നുവെന്ന് ഹര്‍ഭജന്‍ സിങ്. ധോനിയെ കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് വളര്‍ത്തിയത് താനാണെന്ന ഗ്രെഗ് ചാപ്പലിന്റെ പ്രതികരണത്തോടായിരുന്നു ഹര്‍ഭജന്റെ പ്രതികരണം. 

ഗ്രൗണ്ടില്‍ നിലയുറപ്പിക്കാന്‍ ധോനിയോട് പറഞ്ഞത് കോച്ച് എല്ലാവരേയും ഗ്രൗണ്ടിന് പുറത്തേക്കെറിയുന്നത് കൊണ്ടാണ് എന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചത്. പല പല കളികളാണ് അദ്ദേഹത്തിന്റേതെന്നും ഗ്രെഗ് ചാപ്പലിനെ കുത്തി ഹര്‍ഭജന്‍ പറഞ്ഞു. 

2005ല്‍ നായകനായിരുന്ന ഗാംഗുലിയുടെ താത്പര്യത്തെ തുടര്‍ന്നാണ് ഗ്രെഗ് ചാപ്പല്‍ പരിശീലകനാവുന്നത്. എന്നാല്‍ ആ തീരുമാനം തന്റെ കരിയറിലെ വലിയ തെറ്റായിരുന്നു എന്ന് ഗാംഗുലി പിന്നീട് പറയുകയുണ്ടായി. ഓസ്‌ട്രേലിയയില്‍ എന്റെ ബാറ്റിങ് പരിശീലകനായിരിക്കെ മറ്റൊരു ഗ്രെഗ് ചാപ്പലിനെയാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബന്ധം എങ്ങനെ തകര്‍ന്നു എന്നെനിക്ക് അറിയില്ല. 2007 ലോകകപ്പിന് ശേഷം ഗ്രെഗ് ചാപ്പലിനോട് സംസാരിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. സച്ചിനോടും നല്ല ബന്ധമായിരുന്നില്ല പരിശീലകനായിരിക്കെ ചാപ്പലിന്. 

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പവര്‍ഫുള്‍ ആയ ബാറ്റ്‌സ്മാനാണ് ധോനിയെന്ന് കഴിഞ്ഞ ദിവസം ഗ്രെഗ് ചാപ്പല്‍ അഭിപ്രായപ്പെട്ടിരുന്നു. 2005ലെ ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിലാണ് ധോനിയുടെ ഫിനിഷിങ്ങിലെ സമീപനം താന്‍ മാറ്റിച്ചതെന്നും ഗ്രെഗ് ചാപ്പല്‍ അവകാശപ്പെട്ടു. ഓരോ പന്തിലും ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കണക്കു കൂട്ടി നിന്ന് കളി ഫിനിഷ് ചെയ്തുകൂടെയെന്ന് ഞാന്‍ ധോനിയോട് ചോദിച്ചു. പിന്നത്തെ കളി മുതല്‍ ധോനി ആ രീതിയാണ് സ്വീകരിച്ചത്. 

ശ്രീലങ്കയ്‌ക്കെതിരെ അന്ന് 260 റണ്‍സ് ചെയ്‌സ് ചെയ്യുകയായിരുന്നു നമ്മള്‍. നമുക്ക് ജയിക്കാന്‍ 20 റണ്‍സ് കൂടി വേണ്ട സമയം. ഇനി സിക്‌സ് അടിക്കട്ടേ എന്ന് എന്നോട് ചോദിക്കാന്‍ ഡ്രിങ്‌സുമായി പോയ ആര്‍പി സിങ്ങിനോട് ധോനി പറഞ്ഞുവിട്ടു. സിംഗിള്‍ ഡിജിറ്റിലേക്ക് കളി എത്തുമ്പോള്‍ മാത്രം സിക്‌സ് പറത്താനായിരുന്നു തന്റെ മറുപടിയെന്നും ചാപ്പല്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com