

കോൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കോല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് ആക്രമിച്ചതിനുമാണ് ഷമിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താരം 15 ദിവസത്തിനകം കീഴടങ്ങണമെന്നാണ് കോടതി നിർദേശം. ഷമിയുടെ സഹോദരൻ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്.
ഹസിന് ജഹാന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരാകാഞ്ഞതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഷമിയുടെ കുടുംബം തന്നെ ക്രൂരമായി മര്‍ദിച്ചെന്നും ഹസിന് പരാതിയിൽ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates