മൂന്ന്‌ ഫ്‌ലൈറ്റ്‌ മാറി കയറി, ആ തണുപ്പില്‍ ഡ്രൈവ്‌ ചെയ്‌ത്‌ എത്തി; അത്രയും സിംപിളാണ്‌ ധോനിയെന്ന്‌ മന്ദീപ്‌ സിങ്‌

ഇന്ത്യക്ക്‌ വേണ്ടി അധികം മത്സരങ്ങള്‍ കളിക്കാതിരുന്ന താരമായിട്ട്‌ കൂടി ധോനി ഏറെ പ്രയാസപ്പെട്ടിട്ടും തന്റെ വിവാഹത്തിനെത്തിയതിനെ കുറിച്ച്‌ പറയുകയാണ്‌ മന്ദീപ്‌ ഇപ്പോള്‍
മൂന്ന്‌ ഫ്‌ലൈറ്റ്‌ മാറി കയറി, ആ തണുപ്പില്‍ ഡ്രൈവ്‌ ചെയ്‌ത്‌ എത്തി; അത്രയും സിംപിളാണ്‌ ധോനിയെന്ന്‌ മന്ദീപ്‌ സിങ്‌
Updated on
1 min read


2016ല്‍ ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ്‌ മന്ദീപ്‌ സിങ്‌. സിംബാബ്വെക്കെതിരെ അന്ന്‌ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും പിന്നീട്‌ ടീമിലേക്കെത്താന്‍ പഞ്ചാബ്‌ നായകനായില്ല. ഇന്ത്യക്ക്‌ വേണ്ടി അധികം മത്സരങ്ങള്‍ കളിക്കാതിരുന്ന താരമായിട്ട്‌ കൂടി ധോനി ഏറെ പ്രയാസപ്പെട്ടിട്ടും തന്റെ വിവാഹത്തിനെത്തിയതിനെ കുറിച്ച്‌ പറയുകയാണ്‌ മന്ദീപ്‌ ഇപ്പോള്‍.

2016 ഡിസംബറിലായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്‌ ക്ഷണിച്ചപ്പോള്‍ വരുമെന്നോ ഇല്ലെന്നോ ധോനി പറഞ്ഞില്ല. ന്യൂയോര്‍ക്കില്‍ പോവേണ്ടതുണ്ട്‌ എന്ന്‌ പറഞ്ഞു. എന്നാല്‍ വിവാഹത്തിന്‌ ധോനി എത്തി. മൂന്ന്‌ ഫ്‌ലൈറ്റ്‌ മാറി കയറിയാണ്‌ അദ്ദേഹം വന്നത്‌. റാഞ്ചിയില്‍ നിന്ന്‌ ഡല്‍ഹി, ഡല്‍ഹിയില്‍ നിന്ന്‌ അമൃത്സര്‍. മൂന്ന്‌ ഫ്‌ളൈറ്റ്‌ മാറിയതിന്‌ ശേഷം തണുപ്പിലും മഞ്ഞ്‌ നിറഞ്ഞ വഴിയിലൂടേയുമായി രണ്ട്‌ മണിക്കൂറിലധികം വീണ്ടും അദ്ദേഹത്തിന്‌ സഞ്ചരിക്കേണ്ടി വന്നു, മന്ദീപ്‌ സിങ്‌ പറയുന്നു.

ഏതാനും മത്സരം മാത്രമാണ്‌ ഞാന്‍ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ളത്‌. എന്നിട്ടും ഇത്രയും താത്‌പര്യത്തോടെ അദ്ദേഹം എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. അത്രയും വിനയമുള്ള വ്യക്തിയാണ്‌ ധോനി. ധോനിയുടെ മഹത്വവും അതാണ്‌. ടീമില്‍ ഒരിക്കലും ധോനി താനൊരു വലിയ താരമാണെന്ന നിലയില്‍ പെരുമാറില്ല. എന്റെ കൂടെയിരുന്ന്‌ എപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നു. ബിരിയാണി പോലുള്ളവയാണ്‌ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തിരുന്നത്‌. അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനായത്‌ ഭാഗ്യമാണ്‌, മന്ദീപ്‌ സിങ്‌ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com