ലിവര്‍പൂളിന് വേണ്ടപ്പെട്ടൊരാള്‍ ന്യൂകാസിലിലും ഉണ്ട്, റെഡ്‌സിന് വഴിയൊരുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബെനിറ്റസ്‌

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരെ ന്യുകാസില്‍ വീഴ്ത്തിയത്
ലിവര്‍പൂളിന് വേണ്ടപ്പെട്ടൊരാള്‍ ന്യൂകാസിലിലും ഉണ്ട്, റെഡ്‌സിന് വഴിയൊരുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബെനിറ്റസ്‌
Updated on
1 min read

ബെനിറ്റെസിന്റെ ന്യൂകാസില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ശക്തമായി ഉറപ്പിച്ച് ലിവര്‍പൂള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരെ ന്യുകാസില്‍ വീഴ്ത്തിയത്. ഇതോടെ 24 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 56 പോയിന്റോടെ രണ്ടാമത് തന്നെയാണ് ഗാര്‍ഡിയോളയുടെ സംഘം. 

ലെയ്‌സ്റ്റര്‍ സിറ്റിക്കെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത കളി. അവിടെ ലിവര്‍പൂള്‍ ജയിച്ചു കയറിയാല്‍ ഒന്നാം സ്ഥാനത്തെ ലിവര്‍പൂളിന്റെ പോയിന്റ് നില മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട മോഹങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തും. ന്യൂകാസിലിന്റെ തട്ടകത്തില്‍ നടന്ന പോരില്‍ പന്ത് കൈവശം വയ്ക്കുന്നതിലും പാസുകളിലും, പാസുകളിലെ കൃത്യതയിലുമെല്ലാം മുന്നിട്ടു നിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. 

ജയം പിടിച്ച് ഒന്നാം സ്ഥാനം തിരികെ പിടിക്കുക എന്നത് തന്നെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യമെന്ന് കളിയുടെ ആദ്യ  മിനിറ്റില്‍ തന്നെ വ്യക്തമായി. ആദ്യ മിനിറ്റില്‍ തന്നെ വല കുലുക്കി സെര്‍ജിയോ സിറ്റിക്ക് ആശ്വാസം നല്‍കിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു ന്യൂകാസില്‍ അപകടം ഒളിപ്പിച്ചുവെച്ചത്. 66ാം മിനിറ്റില്‍ സലോമോന്‍ റോന്‍ഡനിലൂടെ വല കുലുക്കിയ ന്യുകാസിലിന്, 80ാം മിനിറ്റില്‍ പെനാല്‍റ്റി കൂടി ലഭിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഥ കഴിഞ്ഞു. 

ആറ് വര്‍ഷക്കാലം ലിവര്‍പൂളിനൊപ്പമുണ്ടായിരുന്നു, ആന്‍ഫീല്‍ഡിലേക്ക് 2005ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എത്തിച്ച ബെനിറ്റെസിന്റെ ന്യുകാസിലാണ് ഇപ്പോള്‍ സിറ്റിയെ തോല്‍പ്പിച്ച് ലിവര്‍പൂളിന്റെ ലീഡ് ഭദ്രമാക്കിയിരിക്കുന്നത് എന്ന കൗതുകവുമുണ്ട്.  ബെനിറ്റ്‌സിന് ഇപ്പോള്‍ നന്ദി പറയുകയാണ് ലിവര്‍പൂള്‍ ആരാധകര്‍. 2010ലാണ് ബെനിറ്റസ് ലിവര്‍പൂള്‍ വിടുന്നത്. എങ്കിലും റെഡ്‌സ് ആരാധകര്‍ ഇതിഹാസ പരിശീലകനായി തന്നെയാണ് ബെനിറ്റസിനെ കാണുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com