ശമ്പള വര്‍ധന ആവശ്യപ്പെട്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ഭരണ സമിതിയെ കണ്ടു; വാര്‍ഷിക ശമ്പളം അഞ്ചു കോടി രൂപയാക്കണമെന്ന് ആവശ്യം

ശമ്പള വര്‍ധന ആവശ്യപ്പെട്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ഭരണ സമിതിയെ കണ്ടു; വാര്‍ഷിക ശമ്പളം അഞ്ചു കോടി രൂപയാക്കണമെന്ന് ആവശ്യം
Updated on
1 min read

ചെന്നൈ: ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സുപ്രീം കോടതി നിയമിച്ച താല്‍ക്കാലിക ക്രിക്കറ്റ് ഭരണ സമിതിയെ കണ്ടു. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, വിക്രം ലിമയെ എന്നിവരുമായി താരം ചര്‍ച്ച നടത്തി. കഴിഞ്ഞ മാസത്തില്‍ കളിക്കാര്‍ക്കുള്ള ശമ്പളത്തില്‍ ബിസിസിഐ വര്‍ധന വരുത്തിയിരുന്നു. എന്നാല്‍, ഇത്രയും വര്‍ധന പോരെന്നാണ് കളിക്കാര്‍ക്കിടയിലുള്ള സംസാരം. പ്രതിവര്‍ഷം കളിക്കാരുടെ ശമ്പളം അഞ്ചു കോടി രൂപയാക്കണമെന്ന് കോഹ്ലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കളിക്കാരുടെ ആവശ്യം എന്താണെന്ന് കമ്മറ്റിക്ക് അറിയണമെന്നുണ്ടായിരുന്നു. എന്നാല്‍, കളിക്കാര്‍ ബോര്‍ഡിനെ സമീപിക്കുമ്പോള്‍ സ്വാഭാവികമായും ആവശ്യപ്പെടുന്ന കാര്യമാണ് ശമ്പള വര്‍ധന. കളിക്കാരുടെ ചില ആവശ്യങ്ങള്‍ ന്യായമാണെങ്കിലും അഞ്ചു കോടി വാര്‍ഷിക ശമ്പളത്തിന്റെ കാര്യത്തില്‍ ഭരണ സമിതി കളിക്കാര്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ല. 

2015-16 സീസണില്‍ 1365.35 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം. ഇതില്‍ കളിക്കാര്‍ക്ക് നല്‍കിയത് 56.35 കോടി രൂപയാണ്. ബ്രോഡ്കാസ്റ്റ് കരാറിലൂടെയുള്ള വരുമാനത്തിന്റെ 13 ശതമാനം കളിക്കാര്‍ക്കു നല്‍കുന്ന ബിസിസിഐക്കാണ് ഇതിന്റെ 70 ശതമാനവും. 2004ല്‍ കളിക്കാരുമായുണ്ടാക്കിയ ഈ കരാറില്‍ ഇതുവരെ ബിസിസിഐ മാറ്റം വരുത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com