'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; എയിംസുമായി ബന്ധപ്പെട്ട് അമ്മയുടെ പേര് വരെ വലിച്ചിട്ടു: സുരേഷ് ഗോപി

പറഞ്ഞത് കുറഞ്ഞു പോയെന്നും തികച്ച് വിളിക്കണമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പറയുന്നു
Suresh Gopi
Suresh Gopiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കോഴിക്കോട്: മറ്റേ മോന്‍ വിളിയില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മറ്റൊരു അര്‍ത്ഥത്തിലല്ല അങ്ങനെ വിളിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എയിംസ് വരുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Suresh Gopi
രാജീവ് ചന്ദ്രശേഖറിനുള്ള ഷാള്‍ സ്വയം ഇട്ടു; വിവാദമാക്കിയത് മറ്റേ ഗുണത്തില്‍ പെട്ടവര്‍: സുരേഷ് ഗോപി

''യോഗ്യരായവര്‍ക്ക് അതിന്റെ യോഗ്യത മനസിലാകും. അയോഗ്യന്മാരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടുമില്ല. എന്റെ ഗുരുക്കന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഭാഷണത്തിലെ വാക്ക്യങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് കേരള ജനതയ്ക്ക് സ്വീകാര്യവുമായിട്ടുണ്ട്. പക്ഷെ ആ മറ്റേ മോന്‍ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ..'' സുരേഷ് ഗോപി പറയുന്നു.

Suresh Gopi
'ബിജെപിയുടെ സീല്‍ ഉദ്യോഗസ്ഥന്റെ പിഴവായി നിസാരവൽക്കരിക്കരുത്’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

''സത്യമായിട്ടും അല്ല. പറഞ്ഞത് കുറഞ്ഞു പോയെന്നും തികച്ച് വിളിക്കണമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട്. പക്ഷെ ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. എയിംസുമായി ബന്ധപ്പെട്ട് എന്റെ അമ്മയുടെ പേര് വരെ വലിച്ചിട്ടവരാണ്. അതില്‍ എനിക്ക് കുറച്ച് വേദനയുണ്ടായി. അതിനാല്‍ എന്റെ സുഹൃത്താണെങ്കില്‍ പോലും, അദ്ദേഹത്തിന്റെ പേര് പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ ഉദ്ദേശിച്ചത് എയിംസ് വരും എന്ന് ആ പറഞ്ഞ മോനുണ്ടല്ലോ അയാളോട് പറഞ്ഞേക്കൂ എന്ന് മാത്രമാണ്.'' എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഷാള്‍ അണിയച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്നും സുരേഷ് ഗോപി. അദ്ദേഹം സംസാരിക്കുന്നതിനാലാണ് ഷാള്‍ സ്വന്തം കഴുത്തില്‍ ഇട്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

Summary

Suresh Gopi clarifies his controversial statement. Says he didn't mean anything bad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com