vishukani file
Astrology

കണി കാണാൻ ഓട്ടുരുളിയില്‍ എന്തെല്ലാം ഒരുക്കണം?; ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ പ്രാധാന്യമെന്ത്?

വിഷുദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് ശ്രീകൃഷ്ണ വിഗ്രഹം കണി കാണുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം

ഡോ: പി. ബി.രാജേഷ്

വിഷുദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് ശ്രീകൃഷ്ണ വിഗ്രഹം കണി കാണുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം. നില വിളക്ക്, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണം, ഗ്രന്ഥം, പുതുവസ്ത്രം,നാളികേരം, നെല്ല്, ചക്ക, മാങ്ങ തുടങ്ങിയ ഫല വര്‍ഗ്ഗങ്ങള്‍, കൊന്നപ്പൂവ് എന്നിവ ഓട്ടുരുളിയില്‍ ഒരുക്കി വെക്കുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം വച്ച് കണി കാണുന്നത് കുടുംബത്തില്‍ മംഗളകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഭഗവാനെ കണി കാണുന്നത് വഴി വീടുകളില്‍ സാമ്പത്തിക അഭിവൃദ്ധിയും സമാധാനവും ലഭിക്കുമെന്ന് കരുതുന്നു. ഓരോ വസ്തുവിനും ആത്മീയ അര്‍ത്ഥമുണ്ട്. കൃഷ്ണവിഗ്രഹം കണികാണുന്നത് മനസ്സിന് സന്തോഷവും ഭക്തിയും നല്‍കുന്നു.ശ്രീ കൃഷ്ണന്റെ അനുഗ്രഹം ലഭിച്ച പുഷ്പമായി കണിക്കൊന്നയെ കാണുന്നു. തലേദിവസം രാത്രി വീട്ടിലെ മുതിര്‍ന്നവര്‍ ആണ് ഇത് സാധാരണയായി ഒരുക്കുന്നത്.

വിഷുവിന്റെ തലേ ദിവസമാണ് പടക്കവും കമ്പി ത്തിരിയും മത്താപ്പ്, ചക്രം, മേശപ്പൂ, റോക്കറ്റ് തുടങ്ങിയവയും ഒക്കെ കത്തിച്ച് വിഷു ആഘോഷിക്കുന്നത്. വിഷുദിവസം കണി കണ്ടാല്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം പണമായി നല്‍കുന്നു. ഉച്ചയ്ക്ക് വിഷു സദ്യ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കഴിക്കുന്നു. വിഷുക്കഞ്ഞി, വിഷു കട്ട തുടങ്ങിയ വിഭവങ്ങള്‍ ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

What are the items for Vishukkani? What is the significance of the Lord Krishna idol?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

'25 ലക്ഷം രൂപ അയാൾക്ക് കൈമാറിയിട്ടുണ്ട്, പരാതിയും നൽകി; എല്ലാ കുടിശികകളും നേരിട്ട് തീർപ്പാക്കുമെന്ന്' ആഷിഖ് അബു

കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

'ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം'; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട് ടിവികെ

SCROLL FOR NEXT