Business

18 കാരറ്റ് സ്വര്‍ണത്തില്‍ ഡയമണ്ടുകള്‍ പതിച്ച മുഖാവരണം; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌ക്

3,600 വൈറ്റ്, ബ്ലാക്ക് ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഈ മാസ്‌കിന് 1.5 ദശലക്ഷം ഡോളര്‍ വിലവരും

സമകാലിക മലയാളം ഡെസ്ക്

18 കാരറ്റ് വൈറ്റ് ഗോള്‍ഡിന്റെ മാസ്‌ക് നിര്‍മ്മിക്കുകയാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി. 3,600 വൈറ്റ്, ബ്ലാക്ക് ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഈ മാസ്‌കിന് 1.5 ദശലക്ഷം ഡോളര്‍ (ഏകദേശം 11 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരും. ലോകത്തിലേ ഏറ്റവും വിലയേറിയ മാസ്‌കാണ് ഇതെന്നാണ് ജ്വല്ലറി ഉടമകള്‍ അവകാശപ്പെടുന്നത്.

ഓര്‍ഡര്‍ ലഭിച്ചതനുസരിച്ചാണ് മാസ്‌ക് നിര്‍മ്മിക്കുന്നതെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് എന്‍99 ഫില്‍റ്റര്‍ മാസ്‌കില്‍ ഘടിപ്പിക്കുമെന്നും ഡിസൈനര്‍ ഐസക് ലെവി പറഞ്ഞു. ഈ വര്‍ഷത്തോടെ മാസ്‌ക് നിര്‍മ്മിക്കണമെന്നും ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌കായിരിക്കണമെന്നും ഓര്‍ഡര്‍ നല്‍കിയ വ്യക്തി ആവശ്യപ്പെട്ടെന്ന് യെവല്‍ ജ്വല്ലറി ഉടമയായ ലെവി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് ബിസിനസുകാരനാണ് ഓര്‍ഡര്‍ നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പേര് പറയാന്‍ കൂട്ടാക്കിയില്ല.

ലോകത്ത് നിരവധി ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ സമയത്ത് ഇത്തരം ദൂര്‍ത്തിനെ വിമര്‍ശിക്കുന്നവരോട് ഈ ഓര്‍ഡര്‍ മൂലം തനിക്കും ഒപ്പമുള്ള നിരവധി തൊഴിലാളികള്‍ക്കും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ലെവി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാ​ഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

SCROLL FOR NEXT