മാരുതി 800 /എക്‌സ് 
Business

40 വര്‍ഷത്തെ ചരിത്രം; മാരുതി ബ്രാന്‍ഡ് സെന്ററില്‍ ഇനി ഒരു വെളുത്ത 800 കാണും 

1983 ഡിസംബര്‍ 14 ല്‍ പുറത്തിറക്കിയ എം800 മോഡലിന് ജനങ്ങളുടെ കാറെന്ന വിളിപ്പേരാണ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാരുതി സുസുക്കി ഇന്ത്യ ആസ്ഥാനത്തെ ബ്രാന്‍ഡ് സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുത്തന്‍ വാഹനങ്ങള്‍ക്കൊപ്പം 40 വര്‍ഷം പഴക്കമുള്ള വെളുത്ത മാരുതി 800ഉം . ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രം സൃഷ്ടിച്ച എം800 ന്റെ മോഡലിലെ ഇന്ത്യയിലെ ആദ്യത്തെ കാറാണിത്. 

1983 ഡിസംബര്‍ 14 ല്‍ പുറത്തിറക്കിയ എം800 മോഡലിന് ജനങ്ങളുടെ കാറെന്ന വിളിപ്പേരാണ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസഡര്‍ , പ്രീമിയര്‍ പത്മിനി എന്നിവയാണ് മാരുതിയോട് മത്സരിക്കാന്‍ അന്നുണ്ടായിരുന്നത്.

1983 ല്‍ മാരുതിയുടെ ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയായ ഹര്‍പാല്‍ സിങ്ങിന് ആദ്യത്തെ കാര്‍ നല്‍കിയത് മുതല്‍ 1986-87 കാലഘട്ടത്തില്‍ ഒരു ലക്ഷം കാറുകളാണ് കമ്പനി പുറത്തിറക്കിയത്. അന്ന് വിപണിയില്‍ ലഭ്യമായിരുന്ന മറ്റ് കാറുകളെ അപേക്ഷിച്ച് സുസുക്കിയുടെ മികച്ച സാങ്കേതിക വിദ്യയോടെ എം800 ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി. 

1992-93 ല്‍ 5 ലക്ഷം കാറുകളുടെ ഉത്പാദിപ്പിച്ചതോടെ കമ്പനി റെക്കോര്‍ഡ് കുറിച്ചു. പിന്നീട് 1996-97ല്‍ ഇത് 10 ലക്ഷം യൂണിറ്റായി ഇരട്ടിയാക്കി 1999-2000ല്‍ 15 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു.  എം800 ഉല്‍പ്പാദനം 2002-03-ല്‍ 20 ലക്ഷം യൂണിറ്റും 2005-06-ല്‍ 25 ലക്ഷം യൂണിറ്റും കടന്നു. ടാറ്റ നാനോ പോലെയുള്ള കാറുകള്‍ ഇറക്കി വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടും മാരുതി 800 'ജനങ്ങളുടെ കാര്‍' എന്ന നിലയില്‍ കളം നിറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT