അംബുജയുടെ വിപണി വിഹിതം 16 ശതമാനമായി ഉയരും ഫയൽ
Business

10,422 കോടിയുടെ ഇടപാട്; പെന്ന സിമന്റിനെ ഏറ്റെടുത്ത് അംബുജ, സിമന്റ് വിപണിയില്‍ മത്സരത്തിന് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌സിനെ ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌സിനെ ഏറ്റെടുത്തു. പെന്ന സിമന്റ്‌സിന്റെ പ്രോമോട്ടര്‍മാരായ പി പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവന്‍ ഓഹരികളും വാങ്ങിയാണ് കമ്പനിയെ ഏറ്റെടുത്തത്. 10,422 കോടി രൂപ നല്‍കിയാണ് പെന്ന സിമന്റിനെ അംബുജ സിമന്റ്‌സ് സ്വന്തമാക്കിയത്. 2022ലാണ് അംബുജ സിമന്റ്‌സ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്.

നിലവില്‍ 146 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്കിനാണ് സിമന്റ് വിപണിയില്‍ ആധിപത്യം. അദാനിയുടെ നിലവിലെ വാര്‍ഷിക ശേഷി 18 പ്ലാന്റുകളിലായി ഏകദേശം 79 ദശലക്ഷം ടണ്‍ ആണ്. അതായത് അള്‍ട്രാടെക്കിന്റെ പകുതി മാത്രം. 14% വിപണി വിഹിതം. പെന്ന സിമന്റിനെ ഏറ്റെടുത്തതോടെ, അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക ശേഷിയില്‍ 14 ദശലക്ഷം ടണ്‍ കൂടി വര്‍ധിക്കും. ഇതോടെ വിപണി വിഹിതം 16 ശതമാനമായി ഉയരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്ത് സിമന്റ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 550 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയാണ് ഇന്ത്യയ്ക്ക് ഉള്ളത്. 150 കോടി ടണ്‍ വാര്‍ഷിക ശേഷിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 1991ലാണ് പെന്ന സിമന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2022ല്‍ അംബുജ സിമന്റ്‌സിനെ കൂടാതെ അംബുജ സിമന്റ്‌സിന്റെ ഉപകമ്പനിയായ എസിസിയെ കൂടി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT