ഇപിഎഫ്ഒ, ഫയല്‍ ചിത്രം 
Business

ഇപിഎഫ് പലിശ 8.15 ശതമാനം തന്നെ, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം 

ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

മാര്‍ച്ചിലാണ് പലിശനിരക്കില്‍ ഇപിഎഫ്ഒ നേരിയ വര്‍ധന വരുത്തിയത്. ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വേണമായിരുന്നു. നിരക്ക് ഉയര്‍ത്താന്‍ ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെ, ആറുകോടി ജീവനക്കാര്‍ക്കാണ് ഗുണം ചെയ്യുക. 

2022 മാര്‍ച്ചില്‍ ഇപിഎഫ്ഒ പലിശനിരക്ക് 8.10 ശതമാനമായി കുറച്ചത് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്. 8.50 ശതമാനത്തില്‍ നിന്നാണ് 8.10 ശതമാനമായി കുറച്ചത്. ഇതിലാണ് നേരിയ വര്‍ധന വരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT