ക്രിപ്‌റ്റോ കറൻസിക്ക് മൂലധന ലാഭ നികുതി ബാധകം പ്രതീകാത്മക ചിത്രം
Business

ക്രിപ്‌റ്റോ കറന്‍സി ആസ്തി തന്നെ, മൂലധന ലാഭ നികുതി ബാധകം; വ്യക്തത വരുത്തി അപ്പലേറ്റ് ട്രിബ്യൂണല്‍

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തെ മൂലധന നേട്ടമായാണോ അതോ മറ്റു സോത്രസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന പരിധിയിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തെ മൂലധന നേട്ടമായാണോ അതോ മറ്റു സോത്രസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന പരിധിയിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി. ക്രിപ്‌റ്റോ കറന്‍സി വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തിന് ഏത് നികുതിയാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ ജോധ്പൂരിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വ്യക്തത വരുത്തി. ക്രിപ്‌റ്റോ കറന്‍സിയെ മൂലധന ആസ്തിയായി അംഗീകരിച്ച് കൊണ്ടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്.

ക്രിപ്റ്റോകറന്‍സികളെ മൂലധന ആസ്തികളായി അംഗീകരിക്കുന്ന ഉത്തരവ്, ക്രിപ്റ്റോകറന്‍സി വില്‍പ്പനയില്‍ നിന്നുള്ള മൂലധന നേട്ടങ്ങള്‍ക്ക് എങ്ങനെ നികുതി ചുമത്തപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രത്യേകിച്ചും 2022ല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് (വിഡിഎ) സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നടന്ന ഇടപാടുകള്‍ക്കാണ് ഇത് കൂടുതല്‍ ബാധകമാകുക.

ക്രിപ്റ്റോ കറന്‍സികള്‍ മൂലധന ആസ്തികളാണെന്നും അവയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ മൂലധന നേട്ടമായാണ് കാണേണ്ടതെന്നുമാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയില്‍ പറയുന്നത്. ക്രിപ്റ്റോകറന്‍സിയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം മൂലധന നേട്ടമായി കണക്കാക്കണോ അതോ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നതിന്റെ കീഴിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന സംശയത്തിനാണ് വിധിയിലൂടെ ഉത്തരമായത്.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ക്രിപ്റ്റോകറന്‍സികളുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം ആദായനികുതി നിരക്കുകളേക്കാള്‍ മൂലധന നേട്ട നികുതിക്ക് വിധേയമാണ് എന്നാണ് ഇതിനര്‍ത്ഥം. 2022ല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് (വിഡിഎ) സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നടന്ന ക്രിപ്റ്റോകറന്‍സി വില്‍പനയെ മൂലധന ആസ്തികളുടെ വില്‍പ്പനയായി കണക്കാക്കണമെന്നാണ് വിധിയില്‍ പറയുന്നത്.

2015-16ല്‍ 5.05 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും 2020-21ല്‍ 6.69 കോടി രൂപയ്ക്ക് വിറ്റ് കാര്യമായ ലാഭമുണ്ടാക്കുകയും ചെയ്ത കേസിലാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി. വ്യക്തി മൂന്ന് വര്‍ഷത്തിലേറെ കാലം ക്രിപ്റ്റോകറന്‍സി കൈവശം വച്ചതിനാല്‍, ലാഭം ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കണമെന്നും വിധിയില്‍ പറയുന്നു. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് സാധാരണയായി ഹ്രസ്വകാല മൂലധന നേട്ടത്തേക്കാള്‍ കുറഞ്ഞ നികുതി നിരക്കാണ് ഈടാക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട് നിയമപ്രകാരം ലഭ്യമായ കിഴിവ് വ്യക്തിക്ക് അനുവദിക്കാന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT